ആലോചിച്ചു നോക്കൂ..”
ശിരസ് താഴ്ത്തിനിൽക്കുന്ന അവളോട് കേസുമായി ഇനി ബുദ്ധിമുട്ടിക്കില്ലാ എന്നു പറഞ്ഞ് രഞ്ജൻ അനസിനൊപ്പം ഹോട്ടലിൽ നിന്നും തിരിച്ചു.
ശാലിനിക്കുള്ള അല്പം സാധനങ്ങൾ വാങ്ങി, നാളെ കോടതിയിൽ ഹാജരാക്കുന്നതുവരെയുള്ള ചുമതല അനസിനെ ഏല്പിച്ചു രഞ്ജൻ മടങ്ങുമ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞിരുന്നു.
മണ്ണാർക്കാട്ടെ തന്റെ വീട്ടിൽ വന്നുകയറിയ രഞ്ജൻ കോളിങ് ബെല്ലടിച്ച് ഉമ്മറത്ത് നിന്നു. വാതിൽതുറന്ന ശാലിനി ദേഷ്യത്തോടെ മുഖം തിരിച്ചു നിൽക്കുന്നതുകണ്ട രഞ്ജൻ പിന്നിലൂടെവന്ന് അരക്കെട്ടിലൂടെ കൈകളിട്ട് തന്നിലേക്ക് ചേർത്തു നിറുത്തിചോദിച്ചു.
“എന്താണ് മാഷേ പിണക്കം,മ്.?”
“ഇന്ന് ഉച്ചക്ക് വരുംമെന്നു പറഞ്ഞിട്ട് ഞാൻ കുറെ കാത്തിരുന്നു.”
ശാലിനി പരിഭവം പറഞ്ഞു.
“ജോലിത്തിരക്കല്ലേ..”
“ഓഹ്, ജോലിക്ക് കയറിയാൽ പിന്നെ നമ്മളെയൊന്നും പിടിക്കില്ലല്ലോ.”
മുറുകെ പിടിച്ച അയാളുടെ ബന്ധനം വേർപെടുത്തി അവൾ അടുക്കളയിലേക്കു നടന്നു. പരിഭവങ്ങളും പരാതികളും അന്നത്തെ രാത്രികൊണ്ട് അവസാനിപ്പിച്ച രഞ്ജൻ രാവിലെ ചായയുമായി വന്ന ശാലിനി വന്നുവിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. ചായക്കപ്പ് അടുത്തുള്ള മേശപ്പുറത്ത് വച്ചിട്ട് രഞ്ജൻ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു.
“എന്റെ കർത്താവേ, പുതിയ കേസുകളുമായിവന്ന് ഈ നായരുട്ടീടെ അടുത്തുനിന്നും എന്നെ നീ അകറ്റല്ലേ..”
അത്രയും പറഞ്ഞ് രഞ്ജൻ പുതപ്പെടുത്ത് തലവഴി മൂടി.
അവസാനിച്ചു…
ഈ നോവലെഴുതാൻ എന്നെ പ്രേരിപ്പിച്ച ദീപ എന്ന ജിനു, അക്സ, അതുല്ല്യ, നിങ്ങളെ ഈ നിമിഷം ഞാനോർക്കുന്നു. ഇതുവരെയുള്ള നല്ലവായനക്കും തന്ന സ്നേഹത്തിനും, പ്രോത്സാഹനത്തിനും, ക്ഷമയോടെയുള്ള കാത്തിരിപ്പിനും ഒരുപാട് നന്ദി.
അകാലത്തിൽ പൊലിഞ്ഞ ഞങ്ങളുടെ കുഞ്ഞിമോൾ ശിവരാമി ധനിജ (ഹീര)യുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്
സ്നേഹപൂർവ്വം വിനു വിനീഷ്.