“ഇപ്പൊ ഇറങ്ങണം നീ… ഉടനെ അക്കരക്കാട്ടിലേക്കു പൊക്കോ… അന്തിയാകുമ്പോ തിരിച്ചു വന്നാ മതി, വേഗം ഇറങ്ങിക്കോ അധികാരി ഇപ്പൊ ഇങ്ങെത്തും…”
എന്റെ മുത്തിയമ്മേ വരുമ്പോൾ എല്ലാം കൂടി വരികയാണോ..? തേതി അറിയാതെ നെഞ്ചത്ത് കൈ വെച്ചു പോയി… പക്ഷേ അക്കരക്കാട്ടിൽ അവിടെ അയാൾ ഇല്ലേ..? താനിനി എവിടെ പോകും ഏറുമാടത്തിലേക്കായാലോ..?
നെഞ്ചത്ത് കൈയും വെച്ച് ചിന്തിച്ചു നിന്ന തേതിയെ ചാടിയെണീറ്റ ചിരുത അടുക്കള വാതലിലൂടെ വെളിയിലേക്കു തള്ളിയിറക്കി, പിന്നെ പുഴയുടെ നേരെ കൈ ചൂണ്ടി അവൾ അലറി…
“മിഴിച്ചു നിക്കാൻ സമയമില്ല പെണ്ണേ അധികാരി ഇപ്പൊ വരും പോ വേഗം അക്കരക്കാട്ടിലേക്കു…”
ചിരുതയുടെ തള്ളിൽ മുന്നോട്ടു ആഞ്ഞു പോയ തേതി ഒരു നിമിഷം തിരിഞ്ഞു നിന്ന് പറഞ്ഞു…
“ഞാൻ ഏറുമാടത്തിലേക്കു പൊക്കോളാം… അക്കരക്കാട്ടിൽ വേണ്ടാ…”
“അപ്പൊ പിന്നെ അങ്ങേർക്കു അന്വേഷിച്ചു ഇവിടെ വരെ വരേണ്ടി വരില്ല… അയാൾ ഇപ്പോൾ തെങ്ങും തോപ്പിലുണ്ട്… പെട്ടന്നാട്ടെ പെണ്ണേ…”
തേതി പറഞ്ഞ ഏറുമാടം തെങ്ങും തോപ്പിലാണ്, പണ്ട് കാട്ടു മൃഗങ്ങളുടെ ശല്യമുണ്ടായപ്പോ കെട്ടിയുണ്ടാക്കിയതാണ് ആ ഏറുമാടം. അധികാരി ആദ്യം തെങ്ങും തോപ്പിൽ വന്നിട്ടേ ഇങ്ങോട്ടു വരൂ എന്ന് ചിരുതക്ക് അറിയാം. കാരണം അവൾ കേട്ടതാണല്ലോ അയാൾ രാമൻ നായരോട് സംസാരിക്കുന്നെ…
തേതി പക്ഷേ വീണ്ടും മടിച്ചു നിന്നു അവൾ പറഞ്ഞു…
“ഞാൻ അക്കരക്കാട്ടിൽ പോണില്ല അമ്മേ വേറെ എങ്ങോട്ടേലും…”
“ഫ്ഭ… പുണ്ടച്ചി മോളെ… നിന്നോട് ഞാൻ പറഞ്ഞത് കേട്ടാ മതി നീയ്… പെറ്റിട്ടില്ല എന്നേ ഉള്ളൂ. ഇന്നലത്തെ നിന്റെ ഇരുപ്പു കണ്ടപ്പോ ചങ്കു പൊടിഞ്ഞതെ… എന്റെയാ… ഇനി ഇയ്യ് ഒരക്ഷരം മിണ്ടി പോകല്ല്, നടക്കു ഞാൻ തള്ളയാ… തള്ള പറഞ്ഞത് കേട്ടാ ഒരു ദോഷോം മകൾക്കൊണ്ടാവില്ല…”
അക്കരക്കാട്ടിൽ എന്താണ് താൻ പോകണ്ടാ എന്ന് പറഞ്ഞത് എന്ന കാരണം പറഞ്ഞു മനസ്സിലാക്കാൻ വീണ്ടും തേതി ശ്രമിച്ചു. പക്ഷേ ചിരുതയുടെ വർദ്ദിച്ച കോപവും, ധിറുതിയും, നിർബന്ധ ബുദ്ധിയും കാരണം തേതിക്കു പിന്നാലെ പോവുക അല്ലാതെ വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ല…