ഇടറിയ ശബ്ദത്തിൽ ഫോണെടുത്ത അവളോട് കാര്യമന്വേഷിച്ചപ്പോൾ ആദ്യം രഞ്ജന് ചിരി സഹിക്കാൻ കഴിഞ്ഞില്ല. ഓൺലൈനായി
ആറുമാസം മുൻപ് വാങ്ങിയ ഡയമണ്ട് നെക്ലേസിന്റെ കണ്ണിപൊട്ടിയതാണ് അവളുടെ വിഷമത്തിനുകാരണം എന്നുമനസിലാക്കിയ രഞ്ജൻ അതിനും ഒരു പരിഹാരം ഉണ്ടാക്കി. തന്റെ ലാപ്ടോപ്പ് തുറന്ന് അവൾ അയച്ചുകൊടുത്ത ലിങ്കിലൂടെ സൈറ്റിൽ കേറി പരാതി രേഖപ്പെടുത്തിയശേഷം വെറുതെ സ്ക്രോൾ ചെയ്തുപോകുന്നതിനിടയിലാണ്
റോബർട്ട് മുസ്ലിൻ എഴുതിയ ദ മാൻ വിത്തോട്ട് ക്വാളിറ്റി എന്ന പുസ്തകത്തിന്റെ മുകളിൽ ചുവന്ന കടലാസിൽ പൊതിഞ്ഞ നാല് ഡയമണ്ട് കണ്ടത്.
ആ പുസ്‌കകവും മേശയും എവിടെയോ കണ്ടപരിചയമുള്ളപോലെ അല്പനേരം അതിലേക്ക് നോക്കിയിരുന്നു.
അപ്പോഴാണ് ശ്രീജിത്ത് മുറിയിലേക്ക് കടന്നുവന്നത്.
“സ്ക്യൂസ്‌മീ സർ.”
“പറയടോ.”
“സർ ആ പൂച്ച അമേരിക്കയിൽ കണ്ടുവരുന്ന ക്യൂറൽ വിഭാഗത്തിൽ പെട്ട ഒരിനമാണ് ഇറ്റ്സ് വെരി കോസ്റ്റ്ലി സർ. ഇതാണ് ഫോട്ടോ.”
ഡൗണ്ലോഡ് ചെയ്ത പൂച്ചയുടെ ഒരു ഫോട്ടോ ശ്രീജിത്ത് രഞ്ജന് കാണിച്ചുകൊടുത്തു.
“മ്, ഗുഡ്.”
ശ്രീജിത്ത് മുറിയിൽനിന്നും പുറത്തേക്ക് കടന്നയുടനെ രഞ്ജൻ ജിനുവിനെ ഫോണിൽ വിളിച്ച് അവളെ ഒരു വിവരം ധരിപ്പിച്ചു.
“ഹലോ, ജിനു, ഞാൻ ഡിവൈസ്‌പി രഞ്ജൻഫിലിപ്പ്. സുധീഷ് കൃഷ്ണ ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്.”
“സർ എനിക്കൊന്നു കാണണം.”
രഞ്ജൻ വിചാരിച്ചപോലെത്തതന്നെയായിരുന്നു ജിനുവിന്റെ മറുപടി.
“നാളെ വൈകിട്ട്, ഇങ്ങോട്ട് ഐജി ഓഫീസിൽ വരണം.”
“ശരി സർ.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ ഐജി ചെറിയാൻ പോത്തനെ വിളിച്ചു
നീനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് രേഖപെടുത്താൻ ഉണ്ടെന്ന ആവശ്യം ഉന്നയിച്ചു.
ഐജിയുടെ സമ്മതം കിട്ടിയപ്പോൾ. അനസിന്റെ കൂട്ടുകരൻ സൈബർ സെല്ലിൽ ജോലിചെയ്യുന്ന ഉണ്ണിയെ രഞ്ജൻ വീണ്ടും വിളിച്ചു. ലൂക്കയുടെ നമ്പർ ഏത് ലൊക്കേഷനിലാണ് എന്ന് കണ്ടുപിടിക്കാൻ ഏല്പിച്ചുകൊണ്ട് രഞ്ജൻ കസേരയിൽ ചാരിയിരുന്നു.