ഒരു സാധനങ്ങളും നോട്ടക്കുറവുകൊണ്ടോ പരിപാലന കുറവു കൊണ്ടോ നശിച്ചു പോകാൻ അവനോ, അവനറിയാവുന്ന ആരുമോ അനുവദിച്ചതായി അവനറിയില്ല.
പക്ഷേ അവനു യാതൊരു വിധ വിഷമങ്ങൾക്കും ഇട നൽകാതെ യാമിനി തമ്പുരാട്ടി അവനെ മുക്തകണ്ഠം പ്രശംസിച്ചു…
“തേവാ… നീ ഒരു ഭയങ്കര മിടുക്കൻ തന്നെയാണല്ലോ… ഞാൻ കുറെ കാലമായി ഇതൊന്നു ശരിയാക്കിക്കണം എന്ന് കരുതുന്നു, നീ വന്ന അന്ന് തന്നെ ആരും പറയാതെ ചെയ്തല്ലോ… വാ ഇനി വല്ലതും കഴിക്കാം…”
കരക്ക് കയറിയ തേവന്റെ നേരെ തന്നെ നോക്കി യാമിനി നിന്നു അവന്റെ വിരിഞ്ഞ മാറിടവും ഒതുങ്ങിയ അരക്കെട്ടും അവൾ കണ്ണിമയ്ക്കാതെ നോക്കി. അന്നാദ്യമായി തേവനു നാണം തോന്നി, അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന ഇത്തിരി പോന്ന ഇഴയടുപ്പമില്ലാത്ത തുണിയിൽ അവന്റെ പൗരുഷം മറഞ്ഞില്ല.
ആ തിരിച്ചറിവ് തേവന്റെ പൗരുഷം പിന്നെയും വലുതാക്കി അവൻ അറിയാതെ തന്റെ മുഴുത്തു വരുന്ന മുൻവശം കൈകൊണ്ടു മറച്ചു ഉടുമുണ്ടെടുത്തു. ചുണ്ടിൽ വിരിഞ്ഞ ചിരിയും കണ്ണിലെ കാമവും ഒളിപ്പിച്ചു യാമിനി തിരിഞ്ഞു നടന്നു പിന്നാലെ വസ്ത്രം ധരിച്ച തേവനും…
തിരിച്ചു വീട്ടിലെത്തിയ തേവൻ യാമിനി വിളമ്പി കൊടുത്ത ദോശയും ചമ്മന്തിയും രുചിയോടെ കഴിച്ചു. വളരെ നിസ്സാരമായി പത്തോളം ദോശ ഒറ്റയിരുപ്പിനു കഴിച്ച അവന്റെ വയറിനു നേരെ യാമിനി അത്ഭുതത്തോടെ നോക്കി, അകത്തേക്ക് ഒട്ടിക്കിടക്കുന്ന കുറെ ഉറച്ച മടക്കുകൾ ഉള്ള വയർ അവൾ അൽപ്പം മൂമ്പ് കണ്ടതാണല്ലോ…
കഴിപ്പിനിടയിൽ മുഴുവൻ യാമിനി അവനോടു ആ വീട്ടിലെ കാര്യങ്ങളും നാണി തള്ള ചെയ്ത കാര്യങ്ങളും അവൻ ഇനിയെന്തെല്ലാം ചെയ്യേണ്ടി വരും എന്നതുമെല്ലാം വിശദീകരിച്ചു കൊണ്ടിരുന്നു. എന്നാൽ ഊമയായ തേവൻ എല്ലാ മറുപടികളും ഒരു ചെറിയ മൂളൽ കൊണ്ട് ഒതുക്കി കഴിപ്പ് നിർലോഭം തുടർന്നു…
ഉച്ചയൂണിനുള്ള കറി വെക്കുന്ന നേരമായപ്പോളേക്കും തേവനും യാമിനിയും വളരെ അടുപ്പമായി കഴിഞ്ഞിരുന്നു. തേങ്ങാ പൊതിച്ചു ചിരവി കൊടുക്കാനും, സവോള തൊലിപൊളിച്ചു അരിയാനും ഉരുള കിഴങ്ങ് ചിരണ്ടാനും ഒക്കെ തേവൻ തന്നെക്കാളും മിടുക്കനാണെന്നു കണ്ട യാമിനിക്ക് സന്തോഷമായി.