“ശരി ഉണ്ണി. താങ്ക് യൂ.. ”
രഞ്ജൻ നന്ദി രേഖപ്പെടുത്തി.
“സർ, എന്നാ ഞാനങ്ങോട്ട്”
“ശരി. അങ്ങനെയാകട്ടെ.”
ഉണ്ണി യാത്രപറഞ്ഞ് തിരിഞ്ഞു നടന്നു.
“അപ്പോൾ നമ്മുടെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. ഇനി രണ്ടാമത്തെ ചോദ്യം. റൂം മേറ്റ്‌സിന് പങ്കുണ്ടോ?”
രഞ്ജൻ രണ്ടുപേരോടുംകൂടെ ചോദിച്ചു.
“സർ, അതുല്യയിൽനിന്ന് തുടങ്ങാം.”
ശ്രീജിത്ത് പറഞ്ഞു.
മൂന്നുപേരും ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് കാർ പാർക്ക് ചെയ്തിരുന്ന ഇടത്തേക്ക് നടന്നു.
ആറുമണിയായപ്പോഴേക്കും ഇന്ദിര വിമൻസ് ഹോസ്റ്റലിന്റെ കവാടത്തിനരികിലെത്തി. രഞ്ജനും കൂട്ടരും.
വൈകാതെ വാർഡനെ ചെന്നുകണ്ട് അതുല്യയോട് സംസാരിക്കണം എന്ന ആവശ്യം അറിയിച്ചു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അതുല്യ ഗസ്റ്റ് റൂമിലേക്ക് വന്നു. ഇരുനിറത്തിൽ നല്ല ഭംഗിതോന്നിക്കുന്ന മുഖം. നല്ല മുടിയും അല്പം തടിയുമുള്ള ശരീരം.
“അതുല്യ അല്ലെ?”
അനസ് ചോദിച്ചു.
“അതെ സർ.”
“നീനയുടെ മരണവുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ ചോദിച്ചറിയാനുണ്ട് അതാണ് ഞങ്ങൾ വിളിപ്പിച്ചത്. അതുല്യ എന്തുചെയ്യുന്നു.?”
രഞ്ജൻ ചോദിച്ചു.
“സർ, ഞാനിവിടെ കൊച്ചിയിൽ സിവിൽ എൻജിനിയറായി ജോലിചെയ്യുന്നു.”
“നീനയെ എത്രനാളായി അറിയാം?.”
“ഒരു ഒൻപത് മാസം.”
” ഈ ചെരുപ്പ് നീനയുടെതല്ലേ?”
ശ്രീജിത്ത് ബാഗിൽനിന്നും നീനയുടെ ച
ചെരുപ്പ് അതുല്യ കാണതക്ക രീതിയിൽ പുറത്തേക്കെടുത്തുവച്ചുകൊണ്ട് ചോദിച്ചു.
“അതെ സർ, പക്ഷെ ഈ ചെരുപ്പ് അവൾ ഇടാറില്ല. എപ്പോഴും കട്ടിലിന്റെ അടിയിലുണ്ടാകും,”