മനുവിന്റെ സപ്നചേച്ചി

Posted by

മനുവിന്റെ സപ്നചേച്ചി

Manuvnite Swapnachechi Author : Manukuttan

 

പത്താം ക്ലാസ്സ് കഴിഞ്ഞതോടെ അച്ഛന്‍ തറവാട്ടില്‍ നിന്ന് കുടുംബത്തൊടെ മാറി ഇരിഞ്ഞാലക്കുടക്കടുത്തേക്ക് താമസം മാറി. എന്റെയും പെങ്ങളുടേയും കോളേജ് പഠനവും അച്ഛന്റെ ബിസിനസും കണക്കിലെടുത്താ‍ണ് ഇത് ചെയ്തത്. എനിക്ക് വലിയ വിഷമം ആയിരുന്നു. എന്റെ ബാല്യ കാല സുഹ്രുത്തുക്കളെയെല്ലാം നഷ്ടപ്പെട്ടു. പോരാത്തതിനു എനിക്ക് അല്പാല്പം സുഖം പകരാന്‍ മത്സരിച്ചിരുന്ന ചേച്ചിമാരേയും. ലോകം തന്നെ നഷ്ടപ്പെട്ടുവെന്ന തോന്നലായിരുന്നു എനിക്ക്

പുതിയ കോളേജില്‍ ചങ്ങാതിമാര്‍ക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും മറ്റേ കാര്യത്തിനു ഒരു നീക്കു പോക്കും ഉള്ളതായി തോന്നിയില്ല. ആകെയുണ്ടായിരുന്നത് അയല്‍ പക്കത്തെ വീട്ടില്‍ എച്ച്.എം.ടി. യില്‍ ജോലി ചെയ്തിരുന്ന സുമി ചേച്ചിയാണ്. ചേച്ചി കാണാന്‍ അത്ര സുന്ദരിയല്ലെങ്കിലും അംഗലാവണ്യം നല്ല പോലെയുള്ള സ്ത്രീയാണ്. അമ്മയുമായി വേഗം അടുത്ത സുമിച്ചേച്ചി ഇടക്ക് വീട്ടില്‍ വരും. ടൌണിലായിരുന്നു ജീവിച്ചിരുന്നത് എന്നത് കൊണ്ട് നൈറ്റിയൊക്കെയാണ് ധരിക്കുക ബ്ലൌസും പാവാടയും അതിനു മുകളില്‍ നൈറ്റിയും. ഇതായിരുന്നു സ്ഥിരവേഷം. എന്നാല്‍ വീട്ടില്‍ ബ്ലൌസ് ഇടുമോ എന്നിനിക്കുറപ്പില്ല. ചേച്ചി ഉച്ചക്ക് ഊണു കഴിഞ്ഞ് അമ്മയുമായി സംസാരിക്കാന്‍ വരും ഒരു മതിലിനപ്പുറത്തു ഇപ്പുറത്തും നിന്നാണ് ഇരുവരും സംസാരം. എന്റെ മുറിയില്‍ ഇരുന്നാല്‍ ഇവര്‍ സംസാരിക്കുന്നത് കേള്‍ക്കാം. ചേച്ചി കൂടുതലും ഭര്‍ത്താവുമായി അടിയുണ്ടാക്കുന്നതിന്റെ കഥകള്‍ ആണ് അമ്മയോട് പറയുക. അമ്മയുടെ ഉപദേശം ചോദിക്കും. ചേച്ചിയുടെ ഭര്‍ത്താവിനു ചേച്ചിയെ ഇഷ്ടമല്ല എന്നും ജോലിസ്ഥാത്ത് അങ്ങേര്‍ക്ക് മറ്റേതോ സ്ത്രീയുമായു ബന്ധമുണ്ടെന്നുമൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. ഇടക്ക് സെക്സ് ഒക്കെ സംസാരിക്കും ചേച്ചിക്ക് അല്പം ആക്രാന്തം കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തെ കഥകള്‍ കേട്ടിട്ടുണ്ട്. ഒന്നും നടന്നിട്ടില്ലെങ്കിലും കേട്ടുകൊണ്ടിരിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. ആകെ ഉള്ള ഒരു ആശ്വാസം അതായിരുന്നു.

അച്ഛനു ഒരു ആയുര്‍വേദ ഫാര്‍മസിയായിരുന്നു ബിസിനസ്. അച്ഛച്ചന്‍ ഒരു വൈദ്യരായിരുന്നു. അന്ന് മുതലേ ഉള്ള ഫാര്‍മസികളില്‍ ഒന്നാണ് ഇരിങ്ങാലക്കുടയില്‍ ഉണ്ടായിരുന്നത്. മരുന്ന് നിര്‍മ്മാണവും ഫാര്‍മസിയുടെ പിന്നിലുള്ള ഫാക്റ്ററിയിലായിരുന്നു. ഞങ്ങള്‍ കൊടുങ്ങല്ലൂരില്‍ നിന്ന് താമസം മാറിയപ്പോള്‍ വീട് പണി നടക്കുകയായിരുന്നു. അതിനാല്‍ തല്‍ക്കാത്തേക്ക് താമസിച്ചിരുന്നത് ഫാക്റ്ററിയുടെ ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഔട്ട് ഹൌസിലായിരുന്നു. മൂന്നു മുറിയും ഒരു അടുക്കളയും ആണുണ്ടായിരുന്നത്. ഒരു മുറിയില്‍ ഞാനും പെങ്ങളും മറ്റൊരു മുറിയില്‍ അച്ചനുമമ്മയും മൂന്നാമത്തെ മുറിയി പഴയ വീട്ടില്‍ നിന്നു കൊണ്ടുവന്ന അലമരയും മേശയും മറ്റും കൂട്ടിയിട്ടിരുന്നും. ആ മുറി ആരും ഉപയോഗിച്ചിരുന്നില്ല. ഫാര്‍മസിയില്‍ 10-12 ജോലിക്കാരുണ്ടായിരുന്നു. കൂടുതലും പെണ്ണുങ്ങള്‍. മരുന്നുണ്ടാക്കുന്ന ഫാക്റ്ററിയില്‍ കൂടുതലും ആണുങ്ങളായിരുന്നു. ചായകുടിക്കുന്ന സമയത്തോക്കെ പെണ്ണുങ്ങളും ആണുങ്ങളും നിന്ന് കുറുങ്ങുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു. അപ്പോഴൊക്കെ കൊടുങ്ങല്ലൂരില്‍ നിന്നും വന്നതിന്റെ ദുഃഖം എന്നെ വല്ലതെ അലട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *