രഞ്ജൻഫിലിപ്പ് ഇളകിമറിയുന്ന കടലിലേക്കുനോക്കിക്കൊണ്ട് സി ഐ ശ്രീജിത്തിനോട് അഭിപ്രായം ചോദിച്ചു.
“സർ, തന്റെ മരണംകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് ചിന്തിച്ചതുകൊണ്ട് അവൾ എഴുതാതിരുന്നതാണെങ്കിലോ? പോസ്റ്റുമോർട്ടം റിപ്പോർട്ട് സാറും വായിച്ചതല്ലേ?”
ശ്രീജിത്ത് പറഞ്ഞു.
“അതെ ശരിയാണ്. എന്തായാലും നമുക്ക് നാളെ രാവിലെ ഇന്ദിര വിമൻസ് ഹോസ്റ്റലിലേക്ക് പോയി ഒന്നിൽനിന്നും തുടങ്ങാം. വത്സല, നീനയുടെ മൃതദേഹം ആദ്യമായികണ്ട പാചകക്കാരി.
എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ.”
രഞ്ജൻ പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു.
തുടരും…