ആശാനെണീറ്റു. ബാ പോവാം. മേളം കാണണ്ടേ?
പോട്ടേടീ… ഹരി സിമോണയുടെ പിന്നിൽച്ചെന്ന് അവളുടെ എളിയിൽ വിരലുകളൂന്നി ഇക്കിളിയാക്കി.. ആ.. വിടടാ ശവമേ… അവളിരുന്നിളകിച്ചിരിച്ചു.
പോട്ടേടീ കാന്താരീ.. ഹേമന്ത് കൈവീശി. ശരീടാ മന്താ… പോയി മേളം അനുഭവിക്ക്.. അവളും ചിരിച്ചു…
മുണ്ടും മടക്കിക്കുത്തി റൗണ്ടിലൂടെ നടന്നപ്പോൾ ആൾത്തിരക്കും, ചൂടുമൊന്നും തോന്നിയില്ല. തേക്കിൻകാട് മൈതാനത്തിൽ കയറി പാറമേക്കാവ് ഭഗവതിയുടെ ആനകൾ നെറ്റിപ്പട്ടം ചാർത്തി അമ്പലത്തിൽ പ്രവേശിക്കുന്നതു കണ്ടു. ആശാനും ഹരിക്കുമൊപ്പം മേളം നടക്കാൻ പോവുന്ന ഇലഞ്ഞിത്തറയിലേക്ക് ആൾക്കൂട്ടത്തിൽ തിക്കിത്തിരക്കി നീങ്ങി..
അപ്പോൾ….
ആ… ഇപ്പോ വൈഫ്ഹൗസിലേക്ക് പോവാണ്. അവിടൊരു മണിക്കൂർ. പിന്നെ ഞങ്ങളിവിടന്നും വിട്ടാൽ ഒരൊന്നര മണിക്കൂർ മാക്സിമം, ആലുവയിൽ നിങ്ങടെ ക്ലബ്ബിൽ കാണാം. ശരി… അരവിന്ദൻ സീറ്റിൽ ചാഞ്ഞുകിടന്നു. ഡ്രൈവർ മാത്യുവായത് നന്നായി. അവനു വഴികളറിയാം.
അരവിന്ദന്റെ ഹോണ്ട ഗേറ്റു കടന്നു വന്നപ്പോൾ ചാരുപടിയിലിരുന്ന സുമതിയെണീറ്റു. ആ… വാടാ അരവീ… പ്രിയ കുഞ്ഞിനെ കുളിപ്പിക്കുന്നു…അവൾ മധുരമുള്ള സ്വരത്തിലവനെ സ്വാഗതം ചെയ്തു. നോട്ടമത്ര നന്നല്ലെങ്കിലും മരുമോനെ സുമതിക്കുട്ടിയമ്മയ്ക്കിഷ്ടമായിരുന്നു.
വെളുത്ത ഖദർ മുണ്ടും ഷർട്ടുമണിഞ്ഞ അരവിന്ദൻ കാറിൽ നിന്നിറങ്ങി. സുമുഖനായ ചെറുപ്പക്കാരൻ. ഉയരം കുറവാണ്. കഷ്ടി പ്രിയയുടെ ഉയരം. സുമതിയേക്കാളും ഉയരം കുറവാണ്.