ഉദുമല്പേട്ടയിലോടുള്ള അവസാന ലോഡ് ചരക്കും കയറ്റി അയച്ചിട്ടാണ് അവൻ ഗീതുവിന്റടുത്തേക്ക് പോയത് ..പണിക്കാരെല്ലാം പോയിരിക്കുന്നു..അല്ലെങ്കിൽ ഒരു ചൂട് ചായ വാങ്ങി വരാൻ പറയാരുന്നു.അവൻ മനസ്സിലോർത്തു.
“പാലില്ല…..ഒരു കട്ടൻ തളപ്പിക്കാം……ഗീതൂട്ടിക്കും ഒരു കപ്പ് കൊടുക്കാം..പാവം എങ്ങനെ നടന്ന കൊച്ചാ ….ഇപ്പൊ ഈ പെരുമഴയത് എന്റെകൂടെ ഇവിടെ”
“♫♫അമറുന്ന സിംഹം അരികെ ,…ഇരുളുന്ന രാത്രി അരികെ♫♫ “
ലാൽ തന്റെ കട്ടിശബ്ദത്തിൽ ഗീതുവിന്റെ പാട്ടുമൂളി കാപ്പി വെക്കാൻ തുടങ്ങി….
“..പെണ്ണ് കൊള്ളാം ..എന്താ പാട്ട് “
പെട്ടന്നാണ് ഗീതുവിന്റെ നിലവിളി കേട്ടത്..
ഓടിച്ചെന്നു കൂറ്റിയിട്ടിരുന്ന വാതിലിൽ തട്ടി ലാൽ ചോദിച്ചു.
.”എന്താ.. എന്താ പറ്റിയെ ..”
“ഞാ….നിവിടെ വീ…ണു…………കാല് ഉളുക്കി….എന്നാ…തോന്നു….ന്നേ “
ഒരുവിധത്തിൽ ഗീതു പറഞ്ഞൊപ്പിച്ചു ..
ലാൽ വാതിൽ ചവിട്ടിപ്പൊളിച്ചകത്തു കയറി..കുളുമുറിയുടെ വാതിൽക്കൽ ..ഒരു ടവൽ മാത്രംകൊണ്ട് ദേഹം മറച്ചുവീണുകിടക്കുന്ന ഗീതുവിനെയാണ് അവൻ കണ്ടത് .അവളുടെ ചുരിദാർ ഉണങ്ങാൻ ഫാനിന്റെ ചോട്ട്ടിൽ ഒരു കസേരയിൽ വിരിച്ചിട്ടിരിക്കുന്നു ..
“അയ്യേ!!! “
“എന്തെ?”
“എന്തേലും മര്യാദക്ക് തുണി എടുത്തുടുക്ക് പെണ്ണെ”
അവൻ തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു..
“കാലനക്കാൻ മേലാതെകിടക്കുമ്പഴാ അയാളുടെ ഒരു തുണി “
അവൾ പിറുപിറുത്തു..
“എന്താ ….എന്താ പറഞ്ഞെ.ഞാൻ കേട്ടില്ലെന്ന് വിചാരിക്കണ്ട.”
“ഓ…ഒന്നുവില്ല,,എന്നെ ഒന്നു എണീപ്പിക്ക്..കാലു വേദനിച്ചിട് പാടില്ല..”
അവൻ തല തിരിക്കാതെ അവള്തടടുത്ത ചെന്ന് അവളെ പിടിച്ചെണീപ്പിക്കാൻ ശ്രമിച്ചു.പക്ഷെ അവൾക്ക് കാലു കുത്താൻ വയ്യാരുന്നു. ..അപ്പോഴും അവൻ അവളെ നോക്കിയില്ല ..ഒരു കൈ പുറകിലും ഒരു കൈ കാലിലും ആയി അവൻ അവളെ വാരിയെടുത്ത് കട്ടിലിലേക്ക് നടന്നു .
ഗീതു ലാലിൻറെ മുഖത്തേക്ക് നോക്കി..അയാൾ ഇപ്പഴും മുഖം തിരിച്ചു പിടിച്ചിരിക്കുന്നു.അവൾ ചിരിച്ചു..
“ചിരിക്കരുത് .ചിരിക്കുന്നത് എനിക്കിഷ്ടവല്ല”
ലാലിന് ദേഷ്യം പിടിച്ചു .