ഇതേസമയം തെങ്കാശിയിൽ മറ്റൊരിടത്തു ഗീതുവിന്റെ വീട്ടിൽ മറ്റുചില പ്രശ്നങ്ങളാരുന്നു.ഒരു രാത്രി കുറെ മുതലാളിമാരുടെ കൂടെ ചിലവഴിച്ച വന്ന അവളെ അഗ്രഹാരത്തിൽ നിന്ന് പുറത്താക്കി..പോകാൻ ഒരിടവും ഇല്ലാതെ അവൾ ബസ് സ്റ്റോപ്പിൽ കരഞ്ഞുകൊണ്ട് നിന്നപ്പോഴാണ് അവളെ കൂട്ടികൊണ്ടിട്ടുപോകാൻ ലാൽ എത്തിയത്.
“നിന്നോട് മാപ്പു പറഞ്ഞു കൂട്ടികൊണ്ട് ചെല്ലാന ഞങ്ങടെ പെങ്ങള് പറഞ്ഞിരിക്കുന്നെ, ..കൊച്ചിനെ ചീത്തവിളിച്ചത്തിനും നാട്ടുകാരുടെ മുന്നിൽ വെച്ചപമാനിച്ചതിനും പാട്ടുപാടിപ്പിച്ചതിനും ഒക്കെ മാപ്പ്…പോരെ ?ഇനി നിനക്കെന്തെങ്കിലും ആവശ്യവുണ്ടെങ്കി ഈ ലാലേട്ടനോട് പറഞ്ഞ മതി…വാ ,..വണ്ടീലൊട്ട് കയറ് .. “
അവളൊന്നും മിണ്ടിയില്ല .
ജിപ്സിയുടെ പുറകിൽ കയറിയിരുന്നു.
അവരാ തുറന്ന ജീപ്പിൽ വീട്ടിലേക്ക് പോകുന്ന വഴി തെങ്കാശിയിൽ കനത്ത മഴ പെയ്തിറങ്ങി ..
“നാശംപിടിച്ച മഴയ്ക്ക് വരാൻ കണ്ട നേരം “
മുറുമുറുത്തുകൊണ്ട് ലാൽ വണ്ടി തെങ്കാശി ചന്തയിലുള്ള തങ്ങളുടെ ഗോഡൗണിലേക്ക് തിരിച്ചു. .നനഞ്ഞുകുളിച്ച ലാലും ഗീതുവും ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിലേക്ക് ഓടിക്കയറി .
ലാലിന് പെണ്ണുങ്ങളോട് ഇടപഴകാൻ അറിഞ്ഞൂടാരുന്നു മാത്രവുമല്ല താൻ കറുത്തതായതുകൊണ്ട് അവർക്ക് തന്നെ ഇഷ്ടമാവില്ലന്നുള്ള അനാവശ്യമായ അപകര്ഷതാബോധവും . ആറടി രണ്ടിഞ്ച് ഉയരവും ഗാംബീര്യവുള്ള ശബ്ദവും കൈമുതലായുള്ള ലാലിന് ഗീതുവിനോട് ഒരടുപ്പം തോന്നി.
തമിഴ് ബ്രഹ്മിൻ കുടുംബത്തിൽ ജനിച്ച നല്ല ആകാരവടിവുള്ള സുന്ദരിയായിരുന്നു ഗീതു.മഴയത് നനഞ്ഞ ചുരിദാർ അവളുടെശരീരത്തോടൊട്ടിച്ചേർന്നു കിടന്നു .ചുരിദാറിന്റെ ഷാൾ ഉപയോഗിച്ചു തല തോർത്തികൊണ്ടുനിക്കുമ്പോ ലാൽ അവളെ ഏറുകണ്ണിട് നോക്കി.ഈറനണിഞ്ഞ മുടി ഒരുവശത്തേക്കിട്ട് അവൾ തിരുമ്മിക്കൊണ്ടിരിക്കുന്നു.
“കുട്ടിക്ക് വസ്ത്രം ഉണക്കണമെങ്കിൽ മുകളിലെത്തി നിലയിൽ ഒരു റൂം ഉണ്ട്.”
ആകാശത്തേക്ക് നോക്കി ലാൽ പറഞ്ഞു .
അവൾ ഒന്നും മിണ്ടിയില്ല .