റംസാൻ മൊബൈൽ ലോക്ക് ചെയ്ത് പോക്കറ്റിലിട്ടു എന്നിട്ട് രണ്ടാം നിലയുടെ കൈവരിയുടെ അടുത്തേക് മുട്ടിലിഴഞ്ഞു ചെന്ന് താഴേക്ക് നോക്കി. തൻസീർ റും തുറന്നു പുറത്തു വരുന്നതായി കണ്ടു.
ഓ ഈ പൊട്ടനാണോ വെള്ളം വല്ലതും കുടിക്കാൻ ഇറങ്ങിയതായിരിക്കും.
അവൻ പോകട്ടെ എന്നു കരുതി റംസാൻ അവിടെ തന്നെ പതുങ്ങി ഇരുന്നു. എന്നാൽ അവൻ അടുക്കളയുടെ വാതിൽ പാസ് ചെയ്ത് പോകുന്നതു കണ്ടപ്പോൾ റംസാന് വീണ്ടും സംശയം ഉണർന്നു.
ഇവൻ ഇതെന്തിൻ്റെ പുറപ്പാടാണ്.
റംസാൻ മനസ്സിലോർത്തു എന്നിട്ട് മെല്ലെ പടി കെട്ടുകൾ ഇറങ്ങി താഴെ എത്തി. പക്ഷെ അവിടെ തൻസീർ ഇല്ല .
ഇനി വടക്കുപുറം വഴി പുറത്തു പൊയ്കാണുമോ?
റംസാന് വീണ്ടും സംശയമായി. അവൻ വീടിൻ്റെ പുറകത്തെ ഡോറിനടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി. അവിടെ എത്തിയപ്പോൾ വീണ്ടും കുഴപ്പത്തിലായി ഡോർ തുറന്നിട്ടില്ല.
പിന്നെ ഇവനിതെവിടെ പോയി? ആ ഏത് പാതാളത്തിലോ പോ ,എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് തിരിച്ചു നടക്കാൻ തുടങ്ങിയപ്പോളാണ് ചില ഞരക്കങ്ങളും മൂളലുകളും കേൾക്കുന്നത്. ഇതെവിടെ നിന്നാണ് വരുന്നത് എന്ന് നോക്കിയപ്പോൾ അടുക്കളയോടു ചേർന്ന മുംതാസിൻ്റെ മുറിയിൽ നിന്നാണ്.
ഇനിയിപ്പോ അവൻ ഇതിനകത്ത് കയറിയോ?
റംസാൻ്റെ ഉള്ളിൽ പെരുമ്പറ മുഴങ്ങി. അവൻ ശബ്ദമുണ്ടാക്കാതെ റൂമിനുത്തെത്തി വാതിലിനെ മെല്ലെ തള്ളി നോക്കി. ഭാഗ്യം കുറ്റിയിട്ടിട്ടില്ല. വാതിൽ ശബ്ദമുണാക്കാതെ ലേശം തള്ളി തുറന്ന് കിട്ടിയ ഗ്യാപ്പുവഴി അകത്തേക്കു നോക്കി.
അകത്തെ കാഴ്ച അവൻ്റെ ശ്വാസം നിലച്ചു……
തുടരും…..