റംസാനും റിസ്വാനും അവരോടൊപ്പം കഴിക്കാൻ ഇരിക്കാറില്ല. സെയ്ദ് ഉള്ളപ്പോൾ സെയ്ദും രഹ്നയും റംസാനും റിസ്വാനും പിന്നെ മുംതാസുമാണ് ഒരുമിച്ചിരുന്ന് കഴിക്കാറ്. വീട്ടുജോലിക്കായി നിൽക്കുന്നു എങ്കിലും മുംതാസ് ആ വീട്ടിലെ ഒരംഗത്തെ പോലെയാണ്. രഹ്നയോടൊപ്പം പഠിച്ച കക്ഷിയാണ്. പ്രേമിച്ച് ഒളിച്ചോടി പോയതാണ്. ഭർത്താവായ വാസുവിന് വീട്ടുകാരുടെ സമ്മർദ്ധത്താൽ മാറി താമസിക്കാതെ വേറെ വഴിയില്ലായിരുന്നു. ബി എസ് എഫ് ഉദ്യോഗസ്ഥനായിരുന്ന വാസു ചേട്ടൻ ലീവ് കഴിഞ്ഞ് പോയപ്പോൾ മുംതാസിനെ ഒരു വിമൺസ് ഹോസ്റ്റലിൽ ആക്കിയാണ് പോയത്. ഭീകരരുമായി നടന്ന പോരാട്ടത്തിൽ ആള് മരിച്ചു. ഭർത്താവിൻ്റെ വീട്ടുകാരും സ്വന്തം വീട്ടുകാരും കൈയൊഴിഞ്ഞപ്പോൾ കൂട്ടുകാരിയെ രഹ്ന ഉമ്മ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു. വിശാല ഹൃദയനായ അറയ്ക്കൽ സെയ്ദലി രണ്ടും കൈയ്യും നീട്ടി അവരെ സ്വീകരിച്ചു.
ഉപ്പാനെ കൂടാതെ രഹ്ന ഉമ്മാനെ പേരു പറഞ്ഞു വിളിക്കുന്ന ഒരാൾ കൂടിയെ ആ തറവാട്ടിലുണ്ടായിരുന്നുള്ളു, അത് മുംതാസാണ്.
റംസാനും റിസ്വാനും ബാക്കിയുള്ളവർ കഴിച്ചെഴുന്നേൽക്കുന്നതും കാത്ത് ടി വി കണ്ടു കൊണ്ടിരുന്നു. എല്ലാവരും പോയശേഷം ടേബിളിലേക്ക് വന്നു. നാലു പേർക്കുള്ള ഭക്ഷണം രഹ്നയും മുംതാസും ടേബിളിൽ വിളമ്പി. നാലുപേരും കഴിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുന്നിയ്ക്ക് റംസാൻ രഹ്നയെ ഒന്നു രണ്ടു തവണ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി. അവൾക്ക് അവൻ്റെ മുഖത്തു നോക്കാനെ കഴിഞ്ഞില്ല. വല്ലാത്തൊരു നാണവും ചമ്മലും. നാലുപേരും കഴിച്ച് എഴുന്നേറ്റ് റംസാനും റിസ്വാനും തിരിച്ച് റൂമിലേക്ക് പോയി രഹ്നയും മുംതാസും ജോലി പൂർത്തിയാക്കി കിടക്കാൻ പോയി.
തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം കളയുകയായിരുന്നു റംസാൻ .സമയം 12 ആയപ്പോൾ അവൻ പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. ലൈറ്റ് ഓണാക്കാതെ മൈബൈലിൻ്റെ ഡിസ്പ്ലേ വെട്ടം ഉപയോഗിച്ച് പുറത്തു കടന്നു. ശബ്ദമുണ്ടാക്കാതെ രഹ്നയുടെ മുറിയുടെ പുറത്ത് എത്തി. റും തുറന്ന് അകത്ത് കയറാൻ തുടങ്ങവെയാണ് താഴത്തെ നിലയിൽ നിന്ന് ഡോറിൻ്റെ ലോക് ഇളക്കുന്ന ശബ്ദം കേട്ടത്.
ഇതാരാ ഈ പാതിരാത്രിയിൽ? വല്ല കള്ളനുമായിരിക്കുമോ?