ഭാരതി രൂപേഷിന്റെ മുഖത്തേക്ക് നോക്കി…
“ഒരിക്കലും ഇല്ല സാർ… ഞങ്ങളോട് ഇതുവരെ ശരിക്കൊന്ന് സംസാരിച്ചിട്ട് പോലും ഇല്ല… അങ്ങനെയുള്ള ഒരാളുടെ അടുത്തേക്ക് വിളിച്ചയുടൻ സിന്ധു ഇറങ്ങി പോവുകയുമില്ല… മാത്രമല്ല ഞാൻ എഴുന്നേറ്റ് പുറത്തേക്ക് വന്നപ്പോ വാതിൽ തുറന്നു കിടന്നിരുന്നു… ” ഭാരതി ചേച്ചിയുടെ സംസാരം കോശി സാറെയും ഷിബി ചാക്കോയും അത്ഭുതപ്പെടുത്തി… അവരുടെ വാദം പൂർണമായും തകർക്കുന്ന രീതിയിലായിരുന്നു ഭാരതി ചേച്ചിയുടെ മറുപടി…
“സാർ… ” ദേവി തമ്പുരാട്ടിയുടെ ശബ്ദം.
“എന്താ… ”
“അല്ല… ഈ മരണം നടന്ന സമയം… ”
“അതെന്തിനാ നിങ്ങൾ അറിയുന്നത്…” കോശി അൽപ്പം ദേഷ്യത്തോടെ ചോദിച്ചു…
“സാർ… എസ് പി യുടെ” ഷിബി ചാക്കോ സി ഐ യുടെ ചെവിയിൽ പറഞ്ഞു…
“മിസ്റ്റർ കോശി… സൂക്ഷിച്ച്… തേർഡ് റേറ്റ് ക്രിമിനൽസിനോട് പെരുമാറുന്ന പോലെ എന്റടുത്ത് പെരുമാറരുത്… ” ദേവി തമ്പുരാട്ടിയുടെ ശബ്ദം ഉയർന്നു… കാരണം എസ് പി ചാന്ദ്‌നി പരമേശ്വരനും തമ്പുരാട്ടിയു൦ തമ്മിലുള്ള അടുത്ത ബന്ധം… മാത്രമല്ല പൊലീസിലെ പല ഉന്നതരെയും തമ്പുരാട്ടിക്ക് നേരിട്ടറിയാമായിരുന്നു…
“സോറി… മാഡം…അത് വെളിപ്പെടുത്താനുള്ള അവകാശം ഞങ്ങൾക്കില്ല…”
“അല്ല ഒരു മണി വരെ രൂപേഷ് എന്റെ ഓഫീസ് മുറിയിൽ ഉണ്ടായിരുന്നു… ”
എല്ലാവരും അത്ഭുതത്തോടെ തമ്പുരാട്ടിയെ നോക്കി… രൂപേഷിന്റെ കണ്ണിൽ ഇരുട്ട് കേറി… എങ്ങനെ… താൻ പോത്ത് പോലെ കിടന്നുറങ്ങുകയായിരുന്നു… തമ്പുരാട്ടിയുടെ മുറിയുടെ ഭാഗത്തേക്ക് പോലും പോയിട്ടില്ല…
“യെസ്… ഇൻസ്‌പെക്ടർ… നീലു അസൈൻ ചെയ്ത ഒരു പ്രോജെക്റ്റിന്റെ എസ്റിമേഷനുമായി ബന്ധപ്പെട്ട് ചില ഡിസ്കഷൻ…”
“ഓ… അല്ല ആ സമയത്ത്… ”
“ഇന്നലെ ആ സബ്‌മിറ്റൽ ആയിരുന്നു… അതാണ് മിനിജാന്ന് രാത്രി തന്നെ ഞങ്ങൾ ഇരുന്നത്… ” തമ്പുരാട്ടിയുടെ സംസാരം എല്ലാവരെയും കൺവിൻസ് ആക്കി… ഒരാളെ ഒഴിച്ച് രൂപേഷിനെ… അവന്റെ കണ്ണുകളിലേക്ക് ദേവി തമ്പുരാട്ടി നോക്കി…
കോശി എസ് ഐ യെ മാറ്റി നിർത്തി സംസാരിച്ചു… കാരണം മരണം നടന്നത് 12 നും 12.30 നും മദ്ധ്യേ ആണ്…
“അപ്പൊ സാർ ഉള്ളിൽ ഉള്ള ആളല്ല… ”
“താൻ ആ പണിക്കാരെ മുഴുവൻ മാറ്റി നിർത്ത്…”
എല്ലാവരും വരി വരിയായി നിന്നു… എല്ലാവരോടും തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു… സംശയാസ്പതമായുള്ള ഒരു ഉത്തരവും ആരിൽ നിന്നും കിട്ടിയില്ല… ഒടുവിൽ കോശി സാർ ദീപന്റെ മുന്നിൽ എത്തി…
ദീപന്റെ മുഖത്തേക്ക് നോക്കിയാ കോശി അൽപ്പം സംശയത്തോടെ നിന്നു…
“എന്താടാ നിന്റെ പേര്… ”
“ദീപൻ…”
“നിന്നെ ഞാൻ എവിടെയോ കണ്ടപോലെ…”
“ഇവിടെ തന്നെ ആയിരിക്കും… ഞാൻ മൂന്ന് കൊല്ലമായി ഇവിടെ ജോലി ചെയുന്നു…”
“ഉം…”
ദീപനോടും ചോദിച്ചു… അന്നെവിടെയായിരുന്നു… സിന്ധുമായുള്ള ബന്ധം… നിരാശയായിരുന്നു ഫലം…
അന്ന് വൈകീട്ട് അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു… രൂപേഷിന്റെ മനസ്സിൽ ആകെ അസ്വസ്ഥതയായിരുന്നു… തമ്പുരാട്ടി എന്തിനാണ് അങ്ങനെ പറഞ്ഞത്… അവന്റെ മനസ്സിൽ സിന്ധുവിന്റെ മുഖം തെളിഞ്ഞു… ഒപ്പം മരിച്ചു കിടന്നപ്പോ കണ്ട മുഖവും…