സുമ ഓടി പോയി സെക്യൂരിറ്റി സുഖേഷിനെ വിളിച്ചു കൊണ്ട് വന്നു…
“എന്താ ചേച്ചി… ” സുഖേഷ് ചോദിച്ചു…
“ഡാ… സിന്ധു… അവളെ ഇവിടൊന്നും കാണാനില്ല…”
“കാണാനില്ലേ… ചേച്ചിക്കെന്താ… ഉള്ളിലെങ്ങാനും നോക്ക്… ഇവിടെന്നെവിടേക്ക് പോവാനാ…”
അയാൾ കോടമഞ്ഞു വീണു കാഴ്ച്ച മൂടപ്പെട്ട ആ ബംഗ്ലാവിനു ചുറ്റും പരതി… അപ്പോഴേക്കും ഭാസ്കരൻ ചേട്ടൻ എത്തിയിരുന്നു…
“എന്താ… എന്താ സുഖേഷേ…”
“ചേട്ടാ… സിന്ധുനെ കാണാനില്ല…”
“കാണാനില്ലേ… നീ എന്തൊക്കെയാ ഈ പറയുന്നേ…” ഭാസകരം ചേട്ടന്റെ ശബ്ദത്തിൽ ഒരു കരച്ചിൽ വന്നിരുന്നു…
“വാ ചേട്ടാ… അവർ കാറ്റാടി മരക്കൂട്ടത്തിലും യൂക്കാലിപ്സ് മരങ്ങൾ നിറഞ്ഞ സ്ഥലത്തും അവളെ പരാതി നടന്നു… ഇത് കണ്ട് ദീപനും ഓടി വന്നു… പിന്നെ പൂന്തോട്ടത്തിലെ പണിക്കാരും… എല്ലാവരും ചുറ്റും നോക്കി… പിന്നിലെ ചൂരൽ കാടുകൾക്കുള്ളിലും അവർ തിരഞ്ഞു… പുറത്തെ ബഹളം കേട്ട് തമ്പുരാട്ടിയും നീലാംബരിയും രൂപേഷും എഴുന്നേറ്റു…
എല്ലാരും പുറത്തേക്ക് വന്നു… വിവരം അറിഞ്ഞ തമ്പുരാട്ടി വേഗം സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു… രൂപേഷിന്റെ കിളി പോയി നിൽക്കുകയായിരുന്നു… തന്റെ മുറിയിൽ നിന്നാണ് അവൾ പോയത്…പിന്നെ എവിടെ…
അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും പോലീസ് എത്തി… എസ് ഐ ഷിബി ചാക്കോ എല്ലാവരെയും വിളിച്ചു നിർത്തി… ഓരോരോ ചോദ്യങ്ങൾ ചോദിച്ചു… അവർക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു…
“ഈ കാണാതായ സിന്ധുവിന് ഏതെങ്കിലും തരത്തിലുള്ള റിലേഷൻഷിപ്പ് ഉണ്ടായിരുന്നോ… ”
“അങ്ങനെയുള്ള അറിവൊന്നും ഞങ്ങൾക്കില്ല…” തമ്പുരാട്ടിയായിരുന്നു പറഞ്ഞത്…
“തമ്പുരാട്ടിയോടല്ല…” എസ് ഐ… പണിക്കാരെ നോക്കി ചോദിച്ചു…
“അറിയില്ല സാർ…” ഭാസ്കരൻ ചേട്ടൻ ആദ്യം പറഞ്ഞു…
“ബാക്കിയുള്ളോർക്കോ…”
“ഇല്ല സാർ…”
“ഇനി ആരെങ്കിലും വാരാനുണ്ടോ…” എസ് ഐ ചോദിച്ചു…
“അടുത്ത നൈറ്റ് ഷിഫ്റ്റിലെ സെക്യൂരിറ്റി ഗോപി വന്നിട്ടില്ല…”
“ഉം… ഗോപി… വന്നു കഴിഞ്ഞാൽ എന്നെ വന്ന് കാണാൻ പറ…”
ദീപൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു… അവൻ നീലാംബരിയെ ഇടക്ക് നോക്കുണ്ടായിരുന്നു… അത് ശ്രദ്ധയിൽ പെട്ട എസ് ഐ അവന്റടുത്തേക്ക് ചെന്നു…
“എന്താ നിന്റെ പേര്…”