“ഹാ… പക്ഷെ ഞാൻ വിശ്വസിച്ചിട്ടില്ല…” രൂപേഷ് പരുങ്ങി…
“നിന്ന് പരുങ്ങാതെ കാര്യം പറ… ”
“അത്… അത്… വർമ്മ സാറിന്റെ മരണവുമായി…”
“മരണവുമായി… ” തമ്പുരാട്ടി അക്ഷമയായി… ” മരണവുമായി എനിക്ക് ബന്ധമുണ്ടെന്നാണോ…”
“അങ്ങനെ അല്ല…” രൂപേഷ് നിന്ന് വട്ടം കറങ്ങി…
“പിന്നെ എങ്ങനെയാ…” തമ്പുരാട്ടി അക്ഷമയായി…
“അല്ല തമ്പുരാട്ടിയെ തമ്പുരാൻ വിവാഹം കഴിച്ചിട്ടില്ലെന്നും പിന്നെ സ്വത്തിന്റെ കാര്യത്തിൽ എന്തോ പ്രശ്നമുണ്ടായെന്നും… ഒക്കെ… അങ്ങനെ തമ്പുരാട്ടിയുടെ അറിവോടെ… ആണ് തമ്പുരാൻ…” രൂപേഷ് നിർത്തി…
“ഛി… ആര് പറഞ്ഞു ഈ അസംബന്ധം… ” തമ്പുരാട്ടി കോപം കൊണ്ട് വിറച്ചു…
“അയാളാ… അയാളാ… ഇതിനൊക്കെ കാരണം… അയാളുടെ…” കരഞ്ഞും കൊണ്ട് തമ്പുരാട്ടി കട്ടിലിൽ ഇരുന്നു…
ദീപൻ പുറത്ത് നിന്നും ഇതൊക്കെ കേട്ട് അത്ഭുതപ്പെട്ടു…
രൂപേഷിന്റെ കുറുക്കൻ ബുദ്ധിയിൽ ചില കാര്യങ്ങൾ തോന്നി…
“തമ്പുരാട്ടി… ഈ അയാള്… മൂർത്തിയാണോ…”
“അത് അറിയാറാവുമ്പോ ഞാൻ പറയാം… ഇപ്പൊ ഞാൻ പറഞ്ഞതുപോലെ ചെയ്യ്…”
“മൂർത്തിയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം… ” തമ്പുരാട്ടി ധൈര്യമായി ഇരുന്നോ…
“ഉം… മൂർത്തിയുടെ കാര്യം കഴിഞ്ഞാൽ പിന്നെ നീ ആണ് ആ സ്ഥാനത്ത്…” തമ്പുരാട്ടി പറഞ്ഞു… വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ദീപൻ മറഞ്ഞു നിന്നു… തമ്പുരാട്ടി വേഗം നടന്നു പോയി… പുറത്തേക്ക് വന്ന രൂപേഷ് നടന്നകലുന്ന ദേവി തമ്പുരാട്ടിയുടെ നെയുമുട്ടിയ ശരീരം മനസ്സിലിട്ട് നുണഞ്ഞു കൊണ്ട് പറഞ്ഞു…
“മൂർത്തിയുടെ സ്ഥാനം മാത്രം പോരാ… മൂർത്തിക്ക് കിട്ടാത്ത നിന്റെ മോളേം എനിക്ക് വേണം…”
തമ്പുരാട്ടിയുടെ വിചാരം രൂപേഷിനോദ് മൂർത്തി ഒന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു… പെണ്ണ്പിടിയനായ മൂർത്തി എല്ലാം അവനോട് പറഞ്ഞിരുന്നു… അവരുടെ രഹസ്യ കളികൾ വരെ…
ഇതെല്ലം കേട്ട് ദീപൻ അന്തിച്ചു നിന്നു… ഇതിനുള്ളിൽ ഒരുപാട് അഴിയാത്ത കെട്ടുകൾ ഉണ്ട്… ആ കെട്ടുകൾ അഴിച്ചെടുക്കാൻ തന്നെ അവൻ തീരുമാനിച്ചു… അതിലൂടെ തന്റെ പ്രാണനായികയുടെ ജീവൻ രക്ഷിക്കാനായാലോ… നിശബ്ദനായ ആ കൊലയാളി ഇപ്പോഴും ഇരുട്ടിൽ തന്നെ… തമ്പുരാട്ടിയോ രൂപേഷോ ആവില്ല… ഇനി ഇവരിൽ ആര് തന്നെയായാലും ഇവർക്ക് നഷ്ട്ടം വരുന്നത് മാത്രേ നീലുവിന്റെ മരണം കൊണ്ട് നഷ്ടപ്പെടൂ… അവൻ തമ്പുരാട്ടിയുടെ പിന്നാലെ പോകാൻ തീരുമാനിച്ചു…
നിഗൂഢതകൾ നിറഞ്ഞ ദേവി തമ്പുരാട്ടിയുടെ യാഥാർത്ഥമുഖം അറിയാൻ തന്നെ അവൻ തീരുമാനിച്ചു…അതിനു ഇവിടെ നിന്ന് മാറി നിൽക്കണം… തന്റെ പ്രിയതമയെ വിട്ട്… അങ്ങനെ അവളെ ഇവിടെ തനിച്ചാക്കിയാൽ… അവളുടെ ജീവൻ വേണ്ടവർക്ക് എളുപ്പമാവും… അവന്റെ മനസ്സിൽ ആശങ്കയായി
(തുടരും)