ഗസലിൻ ഇശലായി മെഹ്‌ഫില 3

Posted by

അവിടെയെത്തി പതഞ്ജലി മഹർഷിയുടെ അഷ്ടാംഗയോഗ വിധി പ്രകാരം നീണ്ട ജലാസനവും .ചുരുക്കി പറഞ്ഞാൽ എല്ലാം കഴിഞ്ഞു വീട്ടിലെത്താൻ 10 മണിയായി .വീട്ടിലെത്തി പ്രാതൽ കഴിച്ചു .പ്രാതൽ എന്നു പറഞ്ഞാൽ വിശേഷിച്ചു ഒന്നുമില്ലാട്ടോ …തവിടു കളയാത്ത അരി കൊണ്ടു മൺ കലത്തിൽ എൻറെ ചേച്ചി അനുരാധ തലേദിവസം ദിവസം വേവിച്ചു വെച്ചിരിക്കുന്ന നല്ല തണുത്ത പഴങ്കഞ്ഞി ,അതിൽ തൈരു സാദം ചേർത്തു ഒന്നു കൈകൊണ്ടു വറ്റുടച്ചു കോരി കുടിക്കും ,പിന്നേ ഒരൽപം ചേമ്പിൻ താൾ പുഴുക്കൻ ,പിന്നെയൊരുകപ്പ് ചെറുപയർ മുളപ്പിച്ചതു .ഇതാണ് പതിവു പ്രാതൽ .പ്രാതൽ കഴിഞ്ഞാൽ അര മണിക്കൂർ പിന്നേ തൊടിയിലാണ് . എൻറെ കൊച്ചു അടുക്കളതോട്ടം ഒന്നു പരിപാലിക്കും .അങ്ങിനെ ദിന ചര്യകളൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും 12 മണിയായി .

അപ്പോഴാണ് ശ്രീകുമാറിന്റെ ഫോൺ കാൾ വന്നതു .അവൻറെ കല്ല്യാണംഈയടുത്ത് കഴിഞ്ഞുള്ളു .രജിസ്റ്റർ മാര്യേജ് ആയിരുന്നു .അവൻ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കാൻ പോയ സമയത്തു വളച്ചെടുത്ത ,ഒരു പൂത്ത പണക്കാരൻ ,നാട്ടു പ്രമാണി ഹാജിയാരുടെ മൂത്ത മകൾ ,നല്ല വെണ്ണ പോലെയുള്ള ഹൂറി .ഒരു ഉമ്മച്ചി കുട്ടീന്റെ എല്ലാ മൊഞ്ചും ചേർന്ന തരുണീ മണി .ആ കല്യാണത്തിന്റെ പേരിൽ ഹാജിയാരും കൂട്ടരും
ശ്രീകുമാറിനെതിരെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല .ഞങ്ങൾ ഫുൾ ടീമ് അവർക്കു എല്ലാ സംരക്ഷണവും കൊടുത്തു. (അതൊക്കെ ഒരു ഒന്നൊന്നര സംഭവങ്ങളാണ് ,സമയമുണ്ടെങ്കിൽ വഴിയേ പറയാം .)

ശ്രീകുമാർ ഇപ്പോൾ വിളിച്ചതു അവൻറെ മാര്യേജ് സർട്ടിഫിക്കറ്റ് ശരിയാക്കാൻ കൂടെ ചെല്ലാനാണ് ,എൻറെ അനിയത്തി സൗമ്യ ഇസ്ത്രിയിട്ടു തയ്യാറാക്കി വെച്ച ഡ്രസ്സ് ഞാൻ അതിവേഗം എടുത്തണിഞ്ഞു ,ബൈക്കിന്റെ കീയും എടുത്തു പുറത്തിറങ്ങുമ്പോഴാണ് പഴ്സ് എടുത്തില്ലല്ലോ എന്നോർത്തത് ..റൂമിൽ കയറി പഴ്സ് തിരയുന്നതിനിടയിലാണ് ,സുരേഷേട്ടന്റെ വീട്ടിൽ നിന്നു ഞാൻ പേഴ്സെടുത്തിരുന്നില്ലല്ലോ എന്നോർമ്മ വന്നതു .കാശ് മുഴുവൻ പഴ്‌സിലാണ് ,ഇന്നത്തെ പുറം ചിലവും സവാരിക്കുള്ള പെട്രോളും എല്ലാം പഴ്‌സിലുള്ള കാശിനെ ആശ്രയിച്ചാണ് ഇരിക്കുന്നതു .പകൽ അവിടെ കണ്ടു പോകരുതെന്നല്ലേ രമണി ടീച്ചറുടെ ഉഗ്ര ശാസനഃ ,ഇനി ഞാനെങ്ങിനെ എൻറെ പഴ്‌സ് തിരിച്ചെടുക്കും ഈശ്വരാ …..! രമണി ടീച്ചറുടെ ഉഗ്ഗ്ര ശാസനഃ നോക്കിയിരുന്നാൽ എൻറെ കാര്യങ്ങൾ നടക്കില്ല .എന്തു വന്നാലും അവിടെ പോയി പഴ്സ് തിരിച്ചെടുത്തിട്ടു തന്നേ കാര്യം .ആദ്യം ശ്രീകുമാറിന്റെ കാര്യം ശരിയാക്കാം ,എന്നിട്ടു പോയി പഴ്സ് തിരിച്ചെടുക്കാം എന്നു തീരുമാനിച്ചുറപ്പിച്ചു ഞാൻ ബുള്ളറ്റുമെടുത്ത് ശ്രീകുമാറിന്റെ വീട്ടിലെത്തി കാളിങ് ബെൽ അടിച്ചു .വീടിന്റെ വാതിൽ തുറന്നതു അവന്റെ ഭാര്യയായിരുന്നു .പതിനാലാം രാവിലെ ചന്ദ്രിക പോലെ ആ ഉമ്മച്ചി പൂവമ്പഴം വാതിൽ പടിയിൽ നിന്നു കത്തുന്നു .ഒരു നിമിഷം അവളുടെ മനോഹര നയന കോണുകളിൽ നിന്നു ഒരു തീപ്പൊരി പാറി എൻറെ കണ്ണുകളിൽ പതിച്ചു പൊള്ളിയെന്നപോലെ ഞാൻഎന്റെ കണ്ണുകൾ ഇമ വെട്ടി തുറന്നു .

ഒരു കിളി കൊഞ്ചലിന്റെ ഈണത്തിലുള്ള അവളുടെ സംസാരമാണ് എൻറെ അമ്പരപ്പിനു അൽപ്പമെങ്കിലും ശമനമേകിയതു :- “”അകത്തേക്കു കേറിരിക്കിൻ നരേഷേട്ടാ ,ചേട്ടൻ ഡ്രസ്സ് മാറുകയാണ് ,ഇപ്പോൾ വരും “””

Leave a Reply

Your email address will not be published. Required fields are marked *