“സീത.”
ഇടറിയസ്വരത്തിൽ അയാൾ പറഞ്ഞു.
“അപ്പോൾ നീ മറന്നിട്ടില്ല്യാലേ,”
മാർത്താണ്ഡൻ തന്റെ ചുറ്റിലും നോക്കി.
ശേഷം ഇടതുഭാഗത്ത് തളികയിൽ വച്ചിരുന്ന ഭസ്മമെടുത്ത് സീതയുടെ നേരെയെറിഞ്ഞു.
“ഹ…ഹ…ഹ,…”
അവൾ ആർത്തട്ടഹസിച്ചു”
മഞ്ഞകലങ്ങിയ അവളുടെ മിഴികളിൽനിന്നും രക്തം തുള്ളികളായി ഒഴുകാൻ തുടങ്ങി.
അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ഠകൾ വളർന്നു.
വളർന്നുവന്ന ദ്രംഷ്ഠകളിൽ രക്തം പറ്റിപിടിച്ചിട്ടുണ്ടായിരുന്നു.
പെട്ടന്ന് സീതയുടെ വലതുകൈ നീണ്ട് മാർത്താണ്ഡന്റെ കഴുത്തിൽ പിടിയുറപ്പിച്ച്
ശ്വാസം തടഞ്ഞുവച്ചു.
നാവും കൃഷ്ണമണികളും ഒരുമിച്ച് പുറത്തേക്കുവന്നു.
തൊട്ടടുത്ത നിമിഷം സീത അയാളെ ഉയർത്തിയെറിഞ്ഞു.
നിലത്തുപതിച്ച മാർത്താണ്ഡന്റെ വായിൽകൂടെ രക്തം ഒലിച്ചിറങ്ങി.
സീതയുടെ പരാക്രമം കാണാൻ കാഴ്ച്ചക്കാരായി കരിനാഗാവും, കരിമ്പൂച്ചയും എങ്ങുനിന്നോ വന്നുനിന്നിരുന്നു.
കൈകുത്തിയെഴുന്നേറ്റ മാർത്താണ്ഡൻ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ വച്ച തന്റെ മാന്ത്രികദണ്ഡെടുക്കാൻ വേണ്ടി അങ്ങോട്ട് വളരെവേഗത്തിൽ മുടന്തിനടന്നു.
പക്ഷെ ആ ശ്രമത്തെ സീത തടഞ്ഞു.
മണ്ണുകൊണ്ട് തേച്ച നിലത്തേക്ക് അയാളുടെ കാലുകൾ ആഴ്ന്നിറക്കി
വേദനകൊണ്ട് മാർത്താണ്ഡൻ അലറിവിളിച്ചു.
“എന്നെ.. എന്നെയൊന്നും ചെയ്യരുത്..”
അയാൾ സീതക്കുമുൻപിൽ കെഞ്ചി.
“ഹും, എവിടെപ്പോയി നീയാർജിച്ച നിന്റെ ശക്തി. എവിടെപ്പോയി നിന്റെ സഹായികൾ. എവിടെ നിന്റെ മൂർത്തികൾ.”
ഊറിവന്ന രക്തം സീത അയാളുടെ മുഖത്തേക്കുനീട്ടി തുപ്പി.
നിലത്തുനിന്ന് മാർത്താണ്ഡൻ തന്റെ കാല് വലിച്ചൂരി.
ശേഷം അയാൾ കുഴഞ്ഞുവീണ ഗൗരിയുടെ അരികിലെത്തി അരയിൽ ഒളിപ്പിച്ചുവച്ച ചെറിയകത്തിയെടുത്ത് ഗൗരിയുടെ കഴുത്തിലേക്കുവെച്ചു.
പക്ഷെ ആ ശ്രമം പഴാക്കികൊണ്ട് കാഴ്ച്ചക്കാരനായിനിന്ന കരിനാഗം പതിയെ അയാളുടെ കാലുകളിലേക്ക് ഇഴഞ്ഞു കയറി.
മാർത്താണ്ഡൻ ഗൗരിയെ വിട്ട് ശക്തമായി തന്റെ കാല് കുടഞ്ഞു.
പക്ഷെ നാഗം പിടിമുറുക്കിത്തന്നെ കിടന്നു.
നാലുദിക്കിൽ നിന്നും വീണ്ടും നാഗങ്ങൾ വരിവരിയായി വന്നുകൊണ്ടേയിരുന്നു
നിലം സ്പര്ശിക്കാതെ സീത അയാളുടെ അടുത്തേക്ക് ഒഴുകിയെത്തി.
ശക്തമായ കാറ്റിൽ ഷോഡസ പൂജക്കുവേണ്ടി നിമിച്ച കളങ്ങൾ വായുവിലേക്ക് ലയിച്ചുചേർന്നു.