“”ഏയ്യ്.. അങ്ങനെ ഒന്നും.. ഉണ്ടാവില്ല നാരായണിയെ നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട..കാവ്യ..അങ്ങനെയുള്ള പെണ്ണൊന്നും അല്ല..അവളെ നമ്മുക്ക് അറിയുന്നതല്ലേ..””
“”മ്മ്.. ഞാൻ പറഞ്ഞെന്നെയുള്ളൂ..ഒരു… പെണ്ണ്.. ഒന്നുമില്ലാതെ.. ഭർത്താവിനെ വിട്ടു.. സ്വന്തം വീട്ടിൽ വന്നു നില്കില്ലല്ലോ..
അതിൽ വേറെ എന്തേലും കാര്യം ഉണ്ടാകില്ലേ””
“അവള് പറഞ്ഞില്ലേ അത് തന്നെ ആയിരിക്കും സംഭവം.. അവളുടെ അമ്മായി അമ്മ. ശരിയെല്ലെന്നു എനിക്ക്.. അന്ന്.. മഹേഷിന്റെ കല്യാണത്തിന് വന്നില്ലെ ആ തള്ള അന്നേ തോന്നിയതാ..
അന്ന് ആ തള്ളയുടെ ഒരു കളി കാണണമായിരുന്നു ആ തള്ളയുടെ സ്വാഭാവം അന്നേ എനിക്ക് മനസ്സിലായതാ.. ഞാൻ അന്നേ ചിന്തിച്ചതാ അവൾ എങ്ങനെയാ അവിടെ നിൽക്കുന്നതെന്ന്””
“മ്മ് എന്താ സത്യമെന്ന് ആർക്കറിയാം…
കാലം ശരിയല്ല അത്ര തന്നെ..നമ്മൾക്കൊക്കെ പണ്ട് വീട്ടിൽ ഒന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നോ.. ഇന്ന് അതാണോ സ്ഥിതി കാലം മാറിയില്ലേ.. എന്തും ചെയാം എന്തും കാണിക്കാം കലികാലം അല്ലാതെ എന്താ ഇപ്പോ പറയാ””.
“”നമ്മൾ എന്തിനാ വെറുതെ വേണ്ടാത്ത കാര്യങ്ങളൊക്കെ പറയുന്നേ..അവരായി അവരുടെ ജീവിതം ആയി..നമ്മുക്ക് നമ്മുടെ കാര്യം നോക്കി ജീവിക്കാം അതല്ലേ നല്ലത്.””
സരസ്വതി തന്റെ നയം വ്യക്തമാക്കി..
സരസ്വതി മെല്ലെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു..
“നാരായണിയെ എന്ന പിന്നെ ഞാൻ പോട്ടെ…മോഹനേട്ടൻ ഇപ്പോ വരും .. വരുമ്പോൾ തന്നെ എന്നെ കണ്ടില്ലേൽ പിന്നെ.. അതുമതി..പിന്നെ വഴക്ക് ഉണ്ടാകാൻ…ഇപ്പോ.. കള്ള് കുടി കുറച്ചു കൂടിയിട്ടുണ്ട്….കൃഷി പണി കഴിഞ്ഞു.. നേരെ ഇപ്പോ കള്ള് ഷാപ്പിലേക്കല്ലേ പോകുന്നെ വരുമ്പോൾ നാല് കാലിലും ഞാൻ എന്താ ചെയുവാ..അനുഭവിക്കുക തന്നെ..””
സരസ്വതി തന്റെ സങ്കടം നാരായണിയെ അറിയിച്ചു…