പത്തു കഷ്ണം പാക്കിന് അൻപത് രൂപയാണ് ആ മൈരൻ മലയാളി സ്റ്റോർ ഉടമ കൃഷ്ണൻ മേനോൻ മേടിച്ചിരുന്നത്.
പെണ്ണിനെ ഞാനൊന്നു ഇരുത്തിനോക്കി. വെളുപ്പല്ല. ഒരു എണ്ണകറുപ്പെന്നൊക്കെ വേണോങ്കി പറയാം. ആരോഗ്യം തോന്നിക്കുന്ന ചർമ്മ നിറം. എന്റത്രേം ഉയരം. എന്നെക്കാളും ആരോഗ്യം എന്തായാലും കാണും.
ഞാൻ ഫുട്ബോൾ കളിയ്ക്കാൻ പോവുന്നേരം ഇവൾ ഗ്രൗണ്ടിന്റെ ചുറ്റും ഓടുന്നത് കണ്ടിട്ടുണ്ട്.
വട്ട മുഖം.
ചെമ്പിച്ച മുടി പിന്നി പുറകിലൊട്ടിട്ടിരിക്കുന്നു. കഷ്ടിച്ചു ഒരടി നീളം കാണും അതിനു.
ട്രാക്ക് പാൻറ്സും ജാക്കറ്റുമാണ് വേഷം. അവൾ ഗ്രൗണ്ടിൽ ഓടിയിരുന്നത് സ്പോർട്സ് ജാക്കറ്റിലും കാൽമുട്ട് വരെ വരുന്ന നിക്കറിലുമായിരുന്നു.
അന്നൊന്നും കാണാത്ത തള്ളിച്ച ഞാനിന്നവളുടെ മാറിൽ കണ്ടു.
ആഹ്.
“വല്ല സ്പോർട്സ് ബ്രായും ഇട്ടോടിയാൽ എങ്ങന കാണാനാ?”
ട്രിപ്പ് തൊടങ്ങിയതുപോലുമില്ല, മനസാക്ഷി തലപൊക്കിയിരുന്നു.
“പെണ്ണെന്തായാലും കൊള്ളാം. എന്ത് ധൈര്യത്തിലാണോ ഒട്ടുമറിയാത്ത പത്തുപേരോടു കൂടി നാല് ദിവസം ചെലവഴിക്കാൻ വന്നത്”
വെറ്റിലയിൽനിന്നും ചുണ്ണാമ്പിൽനിന്നും ഒലിച്ചിറങ്ങുന്ന ലഹരി എന്റെ തലക്ക് പതുക്കെ പിടിച്ചു തുടങ്ങിയിരുന്നു.
മൃദു സാമഗ്രികൾ കൊണ്ടുണ്ടാക്കിയ അവളുടെ പാന്റുകളിൽ ആ തണ്ടർ തൈയ്സ് മുഴുപ്പ് കാട്ടി നിന്നു. ഞാനിങ്ങനെ ഒറ്റു നോക്കിനത് കണ്ടവൾ എനിക്ക് നേരെ കൊഞ്ഞനം കാണിച്ചു. സ്റ്റീലിന്റെ ഫ്ലാസ്ക്ക് കൊണ്ട് തലക്കിട്ടു അടിവെച്ചു തരും എന്നും ആംഗ്യം കാണിച്ചു.
ധന നഷ്ടം, മാന ഹാനി, പിന്നെന്തൊക്ക്യോ എന്നെ തേടി ജീപ്പ് പിടിച്ചു വരുമെന്ന് കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ അമ്മ പറഞ്ഞിരുന്നു. ഏതോ ഉടായിപ്പ് ജ്യോതിഷിയെ പോയി കണ്ടിരുന്നത്രെ.
ശരീര പുഷ്ടിക്ക് ഹാനി ഏൽക്കുന്നതിനൊന്നും മനസ്സ് കൂട്ടുനിൽക്കില്യ.
അതോണ്ട് ഞാൻ നോട്ടം പിൻവലിച്ചു, നീട്ടി തുപ്പിയതിനു ശേഷം കാറിൽ കയറി.
പരിചയമില്ലാത്ത റോഡ്ആയോണ്ട് നൂറ്റമ്പത് കിലോമീറ്റർ ഓടിത്തീരാൻ രണ്ടര മണിക്കൂറെടുത്തു. വണ്ടിയുടെ സാരഥിത്വം അബിയെ ഏല്പിച്ചിട്ട് ഞാൻ നടുക്കിയിലുള്ള സീറ്റിലേക്ക് മറിഞ്ഞു. പ്രിയയോടും റോസിനോടുമൊപ്പമിരുന്ന അലക്സ് മുന്നിലോട്ട് പോയി.