കിഴക്ക് ഏതോ ദേശത്തുനിന്നു പുടമുറി കഴിച്ചു കൊണ്ടുവന്നതാണ് മത്തായി അന്നാമ്മയെ. നവവധുവായി അന്നാമ്മ രാമപുരത്തെത്തിയപ്പോൾ അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു….. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ല…….
നല്ല വെളുത്ത നിറവും, വട്ടമുഖവും, ആക്രിതിയൊത്ത കുച്ചങ്ങളും, ഒതുങ്ങിയ അരക്കെട്ടും, ഭാരിച്ച പൃഷ്ഠവുമെല്ലാം ഏതോരു വിശ്വാമിത്രന്റെയും തപസ്സിളക്കാൻ പോന്നവയായിരുന്നു. നെറുകൻതല തട്ടത്താൽ മറച്ചു വെളുത്ത മുണ്ടും ചട്ടയുമണിഞ്ഞു ചെമ്മണ്‍പാതയിൽ പതിയുന്ന സ്വന്തം പാദങ്ങളിൽ ദ്രിഷ്ട്ടിയുറപ്പിച്ചു നാട്ടുവഴിയിലൂടെ അവർ നടന്നു പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപോകും. അരിയോ തേങ്ങയോ മറ്റോ വാങ്ങാൻ വടെക്കെപ്പുറത്ത് അമ്മയെ അന്വേഷിച്ചു വരുമ്പോൾ, അവളുടെ ചട്ടയ്ക്കകത്തു വിങ്ങുന്ന മുലകളും, ഒറ്റമുണ്ടിനടിയിൽ ഒതുങ്ങാത്ത പൃഷ്ഠവും പലതവണ താൻ ഒളിച്ചിരുന്നു ആസ്വദിച്ചിട്ടുണ്ടെന്നു ഉണ്ണി ഓർത്തു. അന്നൊക്കെ തന്റെ കൗമാരസ്വപ്നങ്ങളിലെ സ്ഥിരം വിരുന്നുകാരിയായിരുന്നു അന്നാമ്മ. സൗമ്യമായ പെരുമാറ്റവും, അച്ചടക്കവും, വിനയവും കൊണ്ട് വളരെ പെട്ടന്നുതന്നെ തറവാട്ടിൽ എല്ലാവരുടെയും സ്നേഹം സമ്പാദിക്കാൻ അന്നാമ്മ്യ്ക്ക് കഴിഞ്ഞു. നളിനി അമ്മായി മാത്രം അന്നാമ്മയെ അടുപ്പിച്ചില്ല. തരം കിട്ടുമ്പോഴൊക്കെ അവരെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയുന്നതെന്തിനെന്നു എത്ര ആലോചിച്ചിട്ടും ഉണ്ണിക്കു മനസ്സിലായില്ല. അവരുടെ തീക്ഷ്ണമായ സൗന്ദര്യവും, കുലീനമായ പെരുമാറ്റവും അവനിൽ ആസക്തിയെക്കലേറെ ബഹുമാനമാണുണ്ടാക്കിയത്. വെറുമൊരു കാര്യസ്ഥന്റെ ഭാര്യയായിട്ടു പോലും, അവരോടു ഉണ്ണിക്കു വല്ലാത്ത ആരാധന തോന്നി.
ഇത്ര സൌന്ദര്യവും അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയത് അവറാച്ചന്റെ ഭാഗ്യം തന്നെയെന്നു അസൂയമൂത്ത പെണ്ണുങ്ങൾ അടക്കം പറഞ്ഞു.