നിസ്സഹായൻ 1

Posted by

തന്നിലെ കരിഞ്ഞുപോയ മോഹങ്ങൾക്ക് ചിറകു വിരിയിച്ചവൾ. അവളുടെ പനിനീർപ്പൂവു പോലെ നിർമലമായ മേനിയും, പ്രഭാതസൂര്യനെപ്പോലെ പ്രകാശപൂർണമായ മുഖവും ഓർക്കുമ്പോൾ ഇരുളടഞ്ഞ തൻറെ ജീവിതത്തിലും പ്രകാശം പരക്കുന്നതായി ഉണ്ണിക്കു തോന്നി. അമ്മാവൻ ഒരിക്കലും തങ്ങളുടെ ബന്ധം അംഗീകരിക്കില്ലെന്നു അറിയാമെങ്കിലും അവൻ അവളെയും അവൾ അവനെയും സ്നേഹിക്കുന്നു.

എങ്ങനെയെങ്കിലും കുറച്ചു കാശുണ്ടാക്കി അമ്മാവനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കണമെന്നതായിരുന്നു ഏക ലക്‌ഷ്യം. പക്ഷെ തറവാട്ടിലെ കൃഷിയിൽ നിന്നും മറ്റും കാര്യമായ വരുമാനമൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അമ്മാവന്റെ ധൂർത്തും കെടുകാര്യസ്ഥ്തയും, ദുർനടപ്പും മൂലം ഭൂരിഭാഗം സ്വത്തുക്കളും അന്യാധീനപ്പെട്ടിരുന്നു. ഭൂസ്വത്തുക്കളിൽ പകുതിയും പല പല കേസ്സുകളിൽപെട്ടു ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. കച്ചെരിയിലും വക്കീലന്മാർക്കുമായി എത്രോയോ കാശ് വെറുതെ കളഞ്ഞിരിക്കുന്നു. കേസ്സ് നടത്താൻ കെൽപ്പില്ലാതെ അവസാനം ആ സ്വത്തുക്കൾ കേസ്സുനടത്തിയ വക്കീലിന് തന്നെ എഴുതിക്കൊടുത്ത കഥകളും ചുരുക്കമല്ല. ബാക്കിയുള്ളവ കാര്യസ്ഥന്മാരും ആശ്രിതരും പിന്നെ കുറെ തേവിടിശ്ശികളും ചേർന്ന് കട്ടുമുടിക്കുന്നു.

ഇന്നത്തെ അവറാച്ചൻ മൊതലാളിയുടെ അച്ഛൻ മത്തായിയായിരുന്നു അന്ന് വലിയമ്മാവന്റെ പ്രധാന കാര്യസ്ഥൻ. പണമുണ്ടാക്കാൻ വേണ്ടി എത്ര തരംതാഴ്ന്ന പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്ത ചെറ്റ. സ്ത്രീവിഷയത്ത്തിലുള്ള ദൗർഭല്യം മുതലെടുത്ത്‌ ഒട്ടനവദി ഭൂവകകളും കാശും അമ്മാവന്റെ കയ്യിൽ നിന്നും അയാൾ സ്വന്തമാക്കി. നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന പാവപ്പെട്ട പെണ്ണുങ്ങളെ അമ്മാവന് ഒത്താശ ചെയ്തുകൊടുക്കുന്നതിനു പുറമേ, സ്വന്തം ഭാര്യയെപ്പോലും അയാൾ ആ കാമഭ്രാന്തനു കൂട്ടിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *