യക്ഷയാമം 2 [വിനു വിനീഷ്]

Posted by

“അതെ…അവൾതന്നെ ഡോക്ടറുടെ മകൾ താര”

ഭയം അവളുടെ ജീവന് അപകടം വരുത്തുമെന്ന് ചിന്തിച്ച ഗൗരി സാക്ഷാൽ പരമശിവനെ മനസിൽ ധ്യാനിച്ചു.

” ഓം നമഃ ശിവയ..”
ഓം നമഃ ശിവയ..
ഓം നമഃ ശിവയ..
ഓം നമഃ ശിവയ..

ദൈവസാനിധ്യം ചുറ്റിലും പരന്നതുകൊണ്ടായിരിക്കണം ഒരു മിന്നായംപോലെ ആ രണ്ടുരൂപങ്ങളും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായത്.

എന്തുചെയ്യണമെന്നറിയാതെ അവൾ പകച്ചുനിന്നു.

“എത്രയും പെട്ടന്ന് തിരിച്ചുപോകണം..”

ഗൗരി തിരിഞ്ഞുനോക്കാതെ റൂമിലേക്ക് ഓടിക്കയറി.

“നീയെവിടെ പോയതാ… സാധനങ്ങൾ ഒതുക്കിവാക്കേണ്ടേ…
പെട്ടന്ന് റെഡിയാക്, ടിക്കറ്റ് ബുക്ക്‌ചെയ്യണം.”

ഹാളിലെ സോഫയിലിരുന്നുകൊണ്ട് അഞ്ജലി പറഞ്ഞു.

ഗൗരിയുടെ ഭാവമാറ്റം കണ്ട അവൾക്ക് എന്തോ പന്തികേട് തോന്നി ഡോർ തുറന്ന് വരാന്തയിലേക്ക് നോക്കി.

ഡോക്ടറുടെ റൂമിനുമുൻപിൽ തടിച്ചുകൂടിയ ആളുകളെല്ലാം പിരിഞ്ഞുപോയിരുന്നു.
വിജനമായ ആ വരാന്തയിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു മൂകത അവളെ അലട്ടി.

ഗൗരി ഫോണെടുത്ത് ബ്രഹ്മപുരത്തുള്ള തന്റെ മുത്തശ്ശന്റെ നമ്പർ ഡൈൽ ചെയ്തു.

ബെല്ലടിക്കുന്നല്ലാതെ മറുതലക്കൽ ആരും ഫോണെടുത്തില്ല.
വീണ്ടും, വീണ്ടും, അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.

“നീയർക്കാ വിളിക്കണേ ഗൗരി..?”

തിരിച്ചുവന്ന അഞ്ജലി ചോദിച്ചു.

അവളുടെ ചോദ്യം വകവക്കാതെ ഗൗരി പിന്നെയും ഫോണിൽ പരിശ്രമിച്ചുകൊണ്ടേയിരുന്നു.

“ഹാലോ…. ആരാ..”
അപ്രതിക്ഷിതമായി ഫോണെടുത്ത മറുതലക്കൽ പൗരുഷമായ ശബ്ദം കേട്ട ഗൗരി ദീർഘശ്വാസമെടുത്തുവിട്ടു.

“മുത്തശ്ശാ…, ഗൗരിയാ ബാംഗ്ളൂർ ന്ന്..”

ഊറിവന്ന ഉമിനീരിറക്കി കൊണ്ട് അവൾ പറഞ്ഞു.

“ആഹാ…. നീയിതുവരെ പുറപ്പെട്ടില്ലേ…
ന്താ ഇത്ര താമസം,”

“ഒന്നുല്ല്യാ മുത്തശ്ശാ…. നാളെ രാവിലെ ഞാൻ ഇവിടന്ന് കേറുള്ളൂ,”

ഇടം കൈകൊണ്ട് നെറ്റിയിൽ തളിർത്ത ജലകണികകളെ തുടച്ചുനീക്കി അവൾ വീണ്ടും മുത്തശ്ശനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *