അഞ്ജലി സൈഡ് സീറ്റിലിരിക്കുന്ന ഗൗരിയോട് ചോദിച്ചു
“ആ… എനിക്കറിയില്ല്യാ…”
ഗൗരി കൈമലർത്തി
കാർ പാർക്ക് ചെയ്ത് അവർ രണ്ടുപേരും ലിഫ്റ്റ് വഴി മുകളിലേക്ക് പോയി.
ഏഴാം നിലയിൽ ലിഫ്റ്റ് ചെന്നുനിന്നു.
ഔട്ടോമേറ്റിക്ക് ഡോർ തുറന്നതും വരാന്തയിൽ ഫ്ലാറ്റിലെ മുഴുവൻപേരും നിരന്നു നിൽക്കുന്നുണ്ടായിരുന്നു.
കൂട്ടത്തിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ടന്റ് ആയിജോലിചെയ്യുന്ന മലയാളി ചേച്ചിയുണ്ട്.
അവരെ കണ്ട് ഗൗരി കാര്യം അന്വേഷിച്ചു.
“7 ബി യിലെ ഡോക്ടറുടെ മകളില്ലേ താര, ആ കുട്ടി ആത്മഹത്യ ചെയ്തു.”
ഞെട്ടലോടെയാണ് അവർ രണ്ടുപേരും ആ വാർത്ത കേട്ടത്.
“രാവിലെ കോളേജിലേക്ക് പോകുമ്പോ അവൾ ഫോണിൽ സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടതാ.”
ഇറ്റിവീഴുന്ന വിയർപ്പുതുള്ളികളെ തുടച്ചുനീക്കികൊണ്ട് ഗൗരി പറഞ്ഞു.
അഞ്ജലിയുടെ മിഴികൾ കലങ്ങിയിരുന്നു
കൃഷ്ണമണികൾക്കിടയിലുള്ള ഞരമ്പുകൾ ചോരക്കളറിൽ തടിച്ചു നിന്നു.
എസ് ഐ യെ ചെന്നുകണ്ട് അവർ കാര്യങ്ങൾ പറഞ്ഞു.
ശേഷം അവർ രണ്ടുപേരും മുറിയിലേക്ക് നടന്നുനീങ്ങി.
അഞ്ജലി ഡോർ തുറന്ന് ആദ്യം കയറി.
ഗൗരി കയറാൻ നിന്നതും സെവൻ ഫ്ലോറിന്റെ അവസാന ഭാഗത്ത് എന്തോ ശബ്ദം കേട്ടു.
ബാഗ് സോഫയിലിട്ട് അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നടന്നു.
വരാന്തയിലൂടെ നടന്ന് സിക്സ് ഫ്ലോറിലേക്കുള്ള കോണിപ്പാടികൾക്കിടയിൽ ആരോ നടന്നുപോകുന്ന ശബ്ദം അവൾ ശ്രവിച്ചു.
ചുറ്റിലും മാംസം കരയുന്ന മണം.
ഛർദ്ദിക്കാൻ തോന്നിയെങ്കിലും അവൾ വലതുകൈകൊണ്ട് വായ പൊത്തിപ്പിടിച്ചു.
പതിയെ താഴേക്കുള്ള കോണിപ്പാടികൾക്കിടയിലൂടെ ഗൗരി ഒളിഞ്ഞു നോക്കി.
നെറ്റിൽ നിന്നും വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി.
കൈകാലുകൾ വിറയൽകൊണ്ടു.
ജലാംശം നഷ്ട്ടപെട്ട തൊണ്ടയെ അവൾ വലതുകൈകൊണ്ട് ചേർത്തുപിടിച്ചു.
രാവിലെ കണ്ട അതേ രൂപം,
കാലുകൾ നിലത്ത് സ്പർശിക്കാതെ ആ കറുത്തരൂപം വായുവിൽ തന്നെ നിൽക്കുകയായിരുന്നു.
സ്ത്രീ ആണോ പുരുഷനാണോയെന്ന് ഒറ്റയടിക്ക് മനസിലാക്കത്ത ആ രൂപം അതിന്റെ വലതുഭാഗത്തേക്ക് കൈയുയർത്തി ആരെയോ മാടിവിളിച്ചു.
നിമിഷങ്ങൾ കൊണ്ട് ഒരു പെൺകുട്ടി അതിന്റെ കൈകളിലേക്ക് വന്നുചേർന്നു.
സൂക്ഷിച്ചുനോക്കിയ ഗൗരി അലറിവിളിക്കാൻ ഒരുങ്ങിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.