“സാരമില്ലപ്പാ.. ഞാന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാവാന്‍ ജനിക്കുന്നെനു മുന്നേ വിധിച്ചിട്ടുണ്ടാവും,, അപ്പന്‍ വിഷമിക്കണ്ട…”
ഞാന്‍ അപ്പനെ സമാധാനിപ്പിച്ചു…
പ്രായത്തിന്റെതായ മോഹങ്ങള്‍ അന്നു മനസ്സിലില്ലാതിരുന്നത് കൊണ്ട് എനിക്കും അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടോന്നുമില്ലായിരുന്നു
അങ്ങനെ എന്റെ പ്രീഗ്രി പാതിക്ക് വച്ച് നിര്‍ത്തി എന്നെ മഠത്തില്‍ ചേര്‍ക്കാന്‍ തീരുമാനമായി..അപ്പന്‍ പള്ളിയില്‍ പോയി സംസാരിക്കുകയും,മഠത്തിലെ സിസ്റ്റര്‍ എന്നെ വീട്ടിലേക്ക് കാണാന്‍ വരികയുമൊക്കെ ചെയ്തു…
അങ്ങനെ ഒരു ഡിസംബര്‍ മാസം,പ്രായത്തിന്‍റെതായ എല്ലാ സ്വപ്നങ്ങളുമുപേക്ഷിച്ച് ഞാന്‍ മഠത്തിലേ ഒരു അന്തേവാസിയായി…
അപ്പനും അമ്മയും ലില്ലിയുമെല്ലാം എന്നെ കൊണ്ടുവന്നയയ്ക്കാന്‍ മഠത്തിലെക്ക് വന്നു…പുതിയ മുറി വൃത്തിയാക്കേണ്ടതുള്ളത് കൊണ്ട് എനിക്ക് മഠത്തിലെ മദര്‍ സുപ്പീരിയര്‍ അന്ന സിസ്റ്ററുടെ മുറിയാണ് താത്കാലികമായി നല്‍കിയത്…
എന്നെ അവിടെ കൊണ്ട് ചെന്നാക്കിയശേഷം അപ്പനും അമ്മയും എല്ലാം മടങ്ങി.. അവര്‍ പോവുന്നത് വരെ സങ്കടം തോന്നിയില്ലെങ്കിലും മുന്നില്‍ നിന്നിവര്‍ ഇല്ലാതായപ്പോള്‍, ആ സാമീപ്യം അവസാനിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ തുളുമ്പാന്‍ തുടങ്ങി… അന്നേരം മഠത്തിലെ സീനിയറായ ഒരു ചേച്ചി എനിക്കടുത്ത് വന്നു..
“എന്താ മോള്‍ടെ പേര്..?”
“ഷീനാ..”
“ഷീന ഒരിക്കലും കരയാന്‍ പാടില്ല കേട്ടോ… നമ്മള്‍ സിസ്റ്റർമാർ ആവാനുള്ളതല്ലേ.. ഇങ്ങനെ പല വേദനിപ്പിക്കുന്ന കാര്യങ്ങളുമുണ്ടാവും… കരഞ്ഞിട്
അവര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു…