ഓട് വച്ചതും പലഹാരങ്ങളെ ചില്ലുകൂട്ടിലേക്ക്മാറ്റിയതും ഒഴിച്ചാൽൾ ദാമോദരേട്ടന്റെ കടയ്ക്ക് മാത്രം വലിയമാറ്റങ്ങളൊന്നും ഉണ്ടായില്ല ആ പഴയകിയ ബെഞ്ചും ഡസ്ക്കും തന്നെ.
ദാമേട്ടാ ഒര് സൂലൈമാനി എന്നും പറഞ്ഞ് സാജിദ് അകത്തേക്ക് കയറിചെന്നു
അല്ല ഇതാര് സാജികുട്ടിയാ ഇജ്ജ് വന്ന്ന് അന്റെ അനിയൻചെക്കൻ പറഞ്ഞിന് ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോന്ന് നിരീച്ച് നിക്കേനും ഇജ്ജ് ഇരിക്ക് സുലൈമാനി ഇപ്പ തരാം
സാജിദ് അജിത്ത് ഇരിക്കുന്ന ബെഞ്ചിൽ അവനു സമീപമായി ഇരുന്നു
അനക്ക് ചായ വേണ്ടാന്ന് പറഞ്ഞിറ്റ് ചോദ്യ ഭാവത്തോടെ അജിത്ത് സാജിതിന്റെ മുഖത്തേക്ക് നോക്കി
“ഇന്റെ ചങ്ങായി ദാമേട്ടന്റെ കടേലെ പലഹാരത്തിന്റെ മണം കേട്ടാ ആരായാലും കുടിച്ച്പോകും ഒരു ചായ ”
അപ്പോഴേക്കും ദാമോദരൻ സൂലൈമാനിയുമായി എത്തിയിരുന്നു
എന്നിറ്റ് എന്തെല്ലൊണ്ടെടോ ഗൾഫിലെ വർത്താനം ദാമേദരൻ ചോദിച്ചു
എന്ത് വർത്താനം ദാമേട്ടാ ഈടത്തെ പോലൊന്നുല്ല ആട ഒടുക്കത്ത ചൂടാ പിന്ന ജീവിക്കേൻ വേണ്ടി വിമാനം കേറിയാ ജീവിതാവസാനം വരെ പ്രവാസം തന്നല്ലെ ഒരല്പം സങ്കടത്തോടെ സാജിത് പറഞ്ഞു
അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഇവിടെ വല്ല ജോലി നോക്കിക്കൂടെ സാജിദേ അടുത്ത ബെഞ്ചിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെ കുറുപ്പ് മാഷ് ചോദിച്ചു