ഇരുട്ടിന്റെ മറനീക്കി സൂര്യൻ വെളിച്ചവുമായെത്തി അങ്കവാലൻ തന്റെ അലാറം മുഴക്കി അജിത്ത് ക്ഷീണം കാരണം വൈകിയാണ് എഴുന്നേറ്റത് അവൻ ടേബിളിൽ ഇരിക്കുന്ന തണുത്ത കാപ്പിയും മോന്തിക്കുടിച്ച് ഗ്ലാസ്സുമായി അടുക്കളയിലേക്ക് നടന്നു
അനൂ.. അനൂ.. ഇവളിതെവിടെ പോയ് കിടക്കുന്നു എന്നും പറഞ്ഞ് അജിത്ത് കുളിക്കാൻ പോയി കുളിച്ച് പുറത്തിറങ്ങിയിട്ടും അനക വീട്ടിൽ എത്തിയിട്ടില്ല അജിത്ത് തന്റെ ഫോൺ എടുത്ത് അനകയുടെ നമ്പറിലേക്ക് കോൾ ചെയ്തു . ‘നിങ്ങൾ വിളിക്കുന്ന സസ്ക്രൈബർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ദയവായി അല്പ സമയം കഴിഞ്ഞ് വിളിക്കുക എന്ന കിളി നാദം കൂടി കേട്ടപ്പോൾ അജിത്തിന് ആകെ ടെൻഷനായി അവൻ വേഗം പാന്റ് വലിച്ച് കേറ്റി ഷർട്ടും ഇട്ട് കാറിന്റെ താക്കോദും എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ചുവന്ന കരയുള്ള സെറ്റ് സാരിയുമുടുത്ത് കൈയ്യിൽ പ്രാസാദവുമായി തന്റെ പ്രിയതമ വരുന്നതു കണ്ടു അപ്പോഴാണ് അവന് ശ്വാസം നേരെ വീണത്
അമ്പലത്തില് പോന്നാങ്കില് ഒന്ന് പറഞ്ഞിറ്റ് പോണ്ടേ ?
ഞാൻ എത്രഊടി വിളിച്ച് അങ്ങെനാ ഇന്നലത്തെ കെട്ട് മാറി തല പൊന്തണ്ടേ അനക അജിത്തിനോട് തിരിച്ച് ചോദിച്ചു
ഞാ എത്ര ടെൻഷൻ അടിച്ച്ന്നോ എല്ല അന്റെ ഫോണെടുത്തു വിളിച്ചിട്ട് സ്വിച്ചോഫ് ആണല്ലോ
അത് മുറീലിണ്ട് ഇന്നലെ കുത്തിയേക്കാൻ വിട്ട് പോയി ഇങ്ങള് ബാ സമയം 8 ആയി ബാങ്കീ പോണ്ടേ ഞാൻ ചായ എടുത്തേക്കാം നാട്ടിലെ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥരാണ് അജിത്തും അനകയും