“ഏയ് ഇല്ല സന്തോഷേട്ടാ..കാരണം അമ്മയുടെയും കൂടി പേരിലുള്ള വസ്തുവാണിത്…ഞാൻ പോകുന്നിടം വരെ അതിവിടെ ഉണ്ടായിരുന്നു..പിന്നെ മൂന്നു നാല് ദിവസം…അത്ര ദിവസം കൊണ്ട് ഒരു ലോൺ തരപ്പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല.
ഊം എന്തായാലും ഒരാധാരമെഴുത്തു കാരനെക്കാണാം.അയാൾ ഒരു പക്ഷെ നമ്മുടെ ഈ പട്ടയ നമ്പർ വച്ചിട്ട് രജിസ്റ്റർ ആഫീസിൽ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഉണ്ടെങ്കിൽ എടുക്കുവാൻ സഹായിക്കും.അതുകഴിഞ്ഞിട്ടു ആധാരം നഷ്ടപ്പെട്ടുപോയി എന്നും പറഞ്ഞു ഒരു പരസ്യവും കൊടുക്കാം.അപ്പോൾ ആർക്കെങ്കിലും ഒബ്ജക്ഷൻ ഉണ്ടെങ്കിൽ അറിയാൻ പറ്റുമല്ലോ .എല്ലാം കൂടി ഒരാഴ്ചയെടുക്കും.ആട്ടെ ശ്രീകുമാറിനെന്ന പോകേണ്ടത്…
എനിക്ക് രണ്ടാഴ്ചക്കകം കയറണം.
അത് സാരമില്ല നമുക്കടുത്താഴ്ചലത്തേക്ക് ശരിയാക്കാം.സന്തോഷ് പറഞ്ഞു. ഞങ്ങൾ അടുത്തുള്ള ആധാരമെഴുത്താഫീസിലേക്ക് പോയി.അവിടെ ചെന്നപ്പോൾ അശോകന്റെ അമ്മക്കറിയാവുന്ന ഒരാൾ ഉണ്ടായിരുന്നു.അയാളുമായി വിവരം സംസാരിച്ചു.അയാൾ ഒരു രണ്ടു മണിക്കൂർ കൊണ്ട് കാര്യങ്ങൾ ശരിയാക്കി തന്നു.ബാധ്യതാ സർട്ടിഫിക്കറ്റും .എല്ലാം.എല്ലാം കൂടി നല്ല ഒരു തുക അശോകന്റെ ചേട്ടന്റെ കയ്യിൽ നിന്നുമായി.ഞങ്ങൾ പിന്നീട് അടുത്തുള്ള ഒരു പത്ര ഓഫീസിലേക്ക് പോയി പരസ്യം നൽകി.എല്ലാം കഴിഞ്ഞപ്പോൾ നാലുമണി..ഞാൻ അനിതയോടു തിരക്കി .അനിതേ ഇന്ന് പോകണോ വീട്ടിലോട്ട്.നമുക്ക് വാഗമണിൽ താങ്ങിയാലോ.നമ്മുടെ ഒരു ചെറിയ ഹണിമൂൺ…എന്ത് പറയുന്നു….