മുകളിലേക്ക് നോക്കിയപ്പോൾ വെട്ടിത്തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രനെ കണ്ടു അവൻ… നിറഞ്ഞ പ്രകാശത്താൽ അത്യുജ്ജ്വല പ്രഭയോടെ നിൽക്കുന്ന പൌർണ്ണമി ചന്ദ്രൻ തന്നെ നോക്കിച്ചിരിക്കുന്ന പോലെ തോന്നി അവന്… ആ ചന്ദ്രഹാസം അവന്റെ ചുണ്ടിലും ഒരു മന്ദഹാസം വിരിയിച്ചു…
ഒരു നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയതോ?… രാവണന്റെ ഉയിർത്തെഴുന്നേൽപ്പ് തടഞ്ഞതോ?… ജാനകിയെ വീണ്ടും കാണാൻ അവസരം കിട്ടിയതോ?… അതിന്റെ കാരണം എന്താണെന്ന് വേർതിരിച്ചറിയാൻ അവൻ വിഷമിച്ചു… എന്താണെന്ന് അവന് തിരിച്ചറിയാൻ സാധിച്ചില്ല… എന്തായാലും അവന്റെ മനം പൂർണ്ണസംതൃപ്തിയുടെ ആഴങ്ങളിൽ ഉൂളിയിടുകയായിരുന്നു…
വീണ്ടും എഴുന്നേറ്റ് താൻ നിൽക്കുന്ന സ്ഥലം ഏതാണെന്ന് അവൻ നോക്കി… ചെറിയ പാറക്കെട്ടുകൾ… ഒരു ചെറിയ കാടിന്റെ പ്രദേശം… കുറച്ച് ദൂരെയായി സിഗരിയ റോക്ക് ചന്ദ്രപ്രഭയിൽ തിളങ്ങുന്നു… അവൻ പതിയെ അകലെയായി കാണുന്ന തന്റെ ഹോട്ടലിലേക്ക് നടന്നു…
പിറ്റേന്ന് വൈകിട്ട് കൊളംബോ എയർപോർട്ടിൽ രാഘവിനെ യാത്ര അയക്കാനെത്തിയ ശിവദാസൻ അവന്റെ കൈയ്യിലും മുഖത്തുമൊക്കെ ചെറിയ മുറിവുകൾ കണ്ട് കാരണമന്വോഷിച്ചു…
“ മുകളിലെ പാറയിൽ കേറിയപ്പോൾ വഴുതി വീണതാ… മുഖവും കൈയ്യും ഒക്കെ ഉരഞ്ഞു… “ അവൻ ചെറുചിരിയോടെ പറഞ്ഞു…