അന്ന് 28.01.2018-ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് ട്രെയിൻ കേറിയ രാഘവ് അന്ന് രാത്രി ബുക്ക് ചെയ്ത ഹോട്ടലിൽ തങ്ങി… ഇനി 3 ദിവസം…
പിറ്റേന്ന് അതിരാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേർന്നു… തന്റെ ആദ്യ വിമാനയാത്ര… രാഘവ് ആകെ ത്രില്ലടിച്ചിരുന്നു… ചെക്കിംഗും ടിക്കറ്റ് വേരിഫിക്കേഷനുകളെല്ലാം കഴിഞ്ഞ് ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിലേറി അവൻ… ശ്രീലങ്കയിലെ കൊളംബോ എയർപോർട്ടിലേക്കാണ് യാത്ര… തിരുവനന്തപുരം-കൊളംമ്പോ വിമാന യാത്ര 50 മിനിറ്റ്…
കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെട്ടു… അവനോടൊപ്പം ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും തമിഴ് കച്ചവടക്കാരാണ്… സ്ഥിര യാത്രക്കാരാണ് അവരിലധികവും… സ്നാക്ക്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും വിമാനം കൊളൊംബൊയിലെത്തി… ശ്രീലങ്കയിലേക്ക്,ഇന്ത്യാക്കാര്‍ക്ക് വിസ ആവശ്യമില്ലാതതിനാല്‍, എമിഗ്രേഷന്‍ വഴി വേഗം പുറത്തിറങ്ങാനായി… അറൈവല്‍ ഹാളിൽ വലിയ തിരക്കൊന്നുമില്ല… പുറത്ത് തന്നെ കാത്തു നില്‍ക്കുന്ന ഗോകുലിന്റെ അമ്മാവൻ ശിവദാസനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല… രാഘവ്, കേരള എന്ന ബോർഡ് അവനെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിച്ചു… അദ്ദേഹത്തിനൊപ്പം പുറത്തിറങ്ങി, കാറില്‍ കയറി… ക്യാമറ തുറന്നപ്പോഴേക്കും, അയാള്‍ വിലക്കി…
കൊളംബോയിൽ, ഫോട്ടൊയെടുക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന നിര്‍ദ്ദേശം അങ്കിൾ തന്നു… പോകുന്ന വഴിയെല്ലാം കാവല്‍ നില്‍ക്കുന്ന പോലീസുകാരും, പട്ടാളക്കാരും… മീശ മുളക്കാത്ത പയ്യന്മാരാണ് അധികവും… LTT… വേലുപ്പിള്ള പ്രഭാകരൻ… ആ പട്ടാളക്കാരെ കണ്ടപ്പോൾ ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയെകുറിച്ച് താൻ വായിച്ചിട്ടുള്ളത് രാഘവ് ഓർത്തുപോയി…
കൊളംബോയുടെ ആദ്യ കാഴ്ചകള്‍ ഒരു തമിഴ് നാട് നഗരത്തിന്റെ പ്രതീതിയാണ് അവന് സമ്മാനിച്ചത്… സമയം ഉച്ചയാകുന്നതെയുള്ളൂ… നഗരത്തില്‍ നല്ല തിരക്കാണ്… ലെയ് ലാന്റ് ബസ്സുകളും, ബജാജ് ഓട്ടോ റിക്ഷകളും എല്ലായിടത്തും കാണാം…