ദിവ്യ പറഞ്ഞ് നിർത്തി.
വിവാഹമൊന്നും….?
ഇല്ല എന്തൊ ലൗവ് ഫെയില്യുവറാണെന്ന് തോന്നുന്നു. ഒന്നും വിട്ട് പറഞ്ഞില്ല. ഏത് ദുഷ്ടനാണാവോ ഈ പാവം പെണ്ണീനെ ചതിച്ചത്?
രവി മിണ്ടിയില്ല. ചിന്തകൾ ബോംബെയിലേക്ക് പാഞ്ഞ് പോയി…എപ്പോഴോ ഉറങ്ങിപ്പോയി.
അപ്പുറത്തെ മുറിയിൽ പ്രിൻസിയപ്പോഴും ഉറങ്ങിയിരുന്നില്ല. അവളൂടെ മനസ്സാകെ കലുഷിതമായിരുന്നു. വീണ്ടൂം ഒരിക്കല് കൂടി കണ്ട് മുട്ടരുതെന്നാഗ്രഹിച്ച മുഖം, ചിതലിച്ച ഓർമ്മപുറ്റുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടൂമിതാ മുന്നിൽ. തന്റെ ചൂട് പറ്റി, തന്നെപ്പുണർന്ന് കിടന്ന്, തന്റെ അരക്കെട്ടേകിയ രതിസുഖമേറ്റ് വാങ്ങി വർഷങ്ങളെന്നോടൊപ്പം കഴിഞ്ഞിട്ട്, യോഗ്യയായ മറ്റൊരു പെണ്ണിനെക്കിട്ടിയപ്പോൾ, വെറും ഒരു കത്തെഴുതിയയച്ച്, ബന്ധം പൊട്ടിച്ചെറിഞ്ഞ് പോയവൻ, ദാ ഇപ്പോ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവായി സസുഖം വാഴുന്നു. ഹൃദയത്തിന്റെയുള്ളറകളിൽ കാരമുള്ളുകൾ കുത്തിക്കേറുന്ന വേദന. മനസ്സും ശരീരവും സമർപ്പിച്ച്, അവൻ ചാർത്തുന്ന വരണമാല്യത്തിനു കാത്തിരുന്ന എന്നെ വിഡ്ഡിയാക്കി കടന്ന് കളഞ്ഞവൻ..