ഇവൾക്കെല്ലാം ഓർമ്മയുണ്ട്. പ്രതികാരം ചെയ്യാൻ തന്നെയാണിവിളൂടെ വരവ്. ഏത് നശിച്ച നിമിഷത്തിലാണോ ഇവൾക്കിങ്ങോട്ട് വരാൻ തോന്നിയത്. പൊസെസ്സീവ്നെസ്സ് കുടിയിരിക്കുന്ന മനസ്സാണു ദിവ്യയുടേത്. തനിക്ക് മറ്റൊരാളുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നറിഞ്ഞാൽ അതോടെ തീരും എല്ലാം.
ഇവൾക്ക് രാജിയെന്ന പേരിട്ടത് ഞാനാ ഏട്ടാ. അഭിമാനത്തോടെ ദിവ്യ പറഞ്ഞു.
ഇവളുടെ പ്രിൻസിയെന്ന ഇംഗ്ലീഷ് നെയിം ഞാനൊന്ന് മലയാളീകരിച്ചതാ.
പ്രിൻസ്-രാജകുമാരൻ,
പ്രിൻസി-രാജി…!
ഞാൻ മാത്രമെ അങ്ങിനെ വിളീക്കാറൂള്ളൂ എന്നു മാത്രം.
ഒന്ന് ചിരിച്ചുവെന്ന് വരുത്തി രവിയെഴുന്നേറ്റ് പോയി.
നശിച്ച പേരുകൾ!