ഒന്ന് കുളിച്ച് ഫ്രഷായി വന്നു. മമ്മി ചുരുണ്ട് കൂടി സോഫയിലിരിക്കുന്നു. അണ്ടി പോയ അണ്ണാനെപ്പോലെ ചേച്ചി തൊട്ടടുത്തും. ഞാനങ്ങോട്ട് ചെല്ലുമ്പൊ ചേച്ചിയുടെ ഭർത്താവ് സുധീന്ദ്രന്റെ കാര്യം സംസാരിക്കുകയായിരുന്നു. അവർ പിണങ്ങി വെവ്വേറെ താമസിക്കാൻ തുടങ്ങിയട്ടിപ്പോ കുറച്ചായി. ഒരു മുറിയിൽ മതിൽകെട്ടി അന്യോനം മിണ്ടാതെ കഴിയുന്നതിലും നല്ലതല്ലേയിതെന്ന് ചേച്ചി ചോദിക്കുന്നത് കേട്ടാണു ഞാനങ്ങോട്ട് ചെന്നത് തന്നെ. ചേച്ചിയുടെ മുഖത്ത് പഴയ ഉത്സാഹമില്ല, ഒരു നിരാശഭാവം. മമ്മിയെല്ലാം പറഞ്ഞ് കാണും. ഒരു കാര്യം നടക്കുംമെന്ന പ്രതീക്ഷയിൽ കാത്ത് കാതിരുന്നട്ട് അവസാനം അത് നടക്കില്ലെന്നറിയുമ്പോഴുള്ള നിരാശ അവരിൽ പ്രകടമാണു. ഭക്ഷണത്തിനിരിക്കുമ്പോ നിശബ്ദത ഞങ്ങളെ വലയം ചെയ്തു നിന്നു. ചേച്ച്യെന്റെ ഇഷ്ടഭക്ഷ്ണം തയ്യാറാക്കിയിരുന്നു. ഗ്രിൽഡ് സാൽമൺ!.. ഞാനതും കൂട്ടി സുഭിക്ഷം തട്ടി വിട്ടു. മമ്മി എന്തെക്കയോ കഴിച്ചെന്ന് വരുത്തി. ഒന്ന് നടന്നിട്ട് വരാംമെന്ന് പറഞ്ഞ് ഞൻ പതുക്കെ പുറത്തേക്കിറങ്ങി. ക്യൂബെക്കിനെക്കാളും തണുപ്പുണ്ടിവിടെ. 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തണുപ്പ് കൂടി, ഞാൻ തിരിച്ച് കയറി.
എന്നാ ഞാനുറങ്ങാൻ പോകുവാ രാജി എന്ന് മമ്മി പറയുന്നത് കേട്ടാണു ചെന്നത്.
നീ കിടക്കുന്നുണ്ടോ ജെയ്? ചേച്ചി ചോദിച്ചു.