അംഗലാവണ്യം വേണ്ടുവോളം ഉണ്ടായിരുന്ന വിദ്യയുടെ
മേനികൊഴുപ്പിൽ അവളുടെ ഉയർച്ച താഴ്ചകൾ സാരിയിലും ബ്ലൗസിലും തിങ്ങിനിറഞ്ഞത് മറ്റുള്ളവരുടെ കണ്ണുകൾക്ക് അസൂയയുളവാക്കാൻ പ്രാപ്തമായിരുന്നു ..
കൃത്യ സമയത്തു തന്നെ ചെറുക്കനും കൂട്ടരും എത്തി പറയത്തക്ക ആളുകളൊന്നും ചെറുക്കന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല .അച്ഛനും അമ്മയും പെങ്ങന്മാരും കുറച്ചു സുഹൃത്തുക്കളും ..എല്ലാം കൂടി 25 പേരിൽ താഴെ ആളുകൾ എല്ലാവരെയും അവർ ആനയിച്ചിരുത്തി .മണ്ഡപത്തിൽ സജ്ജമാക്കിയ സ്റ്റേജിൽ ചെറുക്കനെ സ്വീകരിച്ചിരുത്തി
മുഹൂർത്ത സമയം അടുക്കാറായി .പെണ്ണിനെ വിളിക്കാൻ സമയമായി .പൂജ കർമങ്ങൾ ആരംഭിച്ചു .11 നും 11 .30 നും മദ്ധ്യയാണ് മുഹൂർത്തം .സമയം 11 കഴിഞ്ഞു .കല്യാണം കഴിഞ്ഞിട്ടുണ്ടാവുമോ എന്ന ആതിയിലാണ് തങ്കച്ചൻ മണ്ഡപത്തിലേക്ക് കയറി വന്നത് .വാതുക്കൽ തന്നെ വർഗീസിനെ കണ്ട് പുള്ളിക്കാരന് സമാധാനമായത് .അളിയനോട് കുശലം വച്ച് നിന്ന് അല്പം കഴിഞ്ഞപ്പോൾ ലിന്റോയും ജംഷിയും അങ്ങോട്ട് വന്നു .
അങ്കിളേ ഇപ്പോളാണോ വരുന്നേ …..
നൂറിൽ വച്ച് പിടിച്ചിട്ട ഇപ്പോളെങ്കിലും ഇങ്ങെത്തിയെ …എന്തായി കാര്യങ്ങൾ
അകത്തോട്ടു വാ അങ്കിളേ ….ഡാഡി വാ സമയമായി …
വരുവാ …നീ ചെല്ല്
അളിയാ പിള്ളേർക്കിത്ര കഴിവുണ്ടെന്ന് എനിക്കിപ്പോള മനസ്സിലായത് …ഒരു കല്യാണം നടത്ത ന്ന് പറഞ്ഞ ചില്ലറ കാര്യമാണോ …..
എത്ര ദിവസമായെന്നോ 3 എണ്ണവും ഇവിടെ കൂടാൻ തുടങ്ങിട്ട് …
ഇപ്പോഴും നല്ല സൗഹൃദങ്ങൾ ഉണ്ടല്ലോ സന്തോഷം …..
അളിയൻ വാ ….സമയമായികാണും ….
വർഗീസിന്റെ കൂടെ തങ്കച്ചൻ മണ്ഡപത്തിന്റെ അകത്തേക്ക് പ്രവേശിച്ചു .കതിർമണ്ഡപത്തിൽ ഇരിക്കുന്ന വരനെ കണ്ടു തങ്കച്ചൻ ഞെട്ടി …ഇവനാണോ വരൻ ..എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അയാൾ അവിടെ തന്നെ നിന്നു …..