പുള്ളിക്കാരൻ ഒറ്റയ്ക്കാണ്. … പോർച്ചുഗീസ് കലർന്ന അയ്യാളുടെ ഇംഗ്ലീഷിനൊരു താളമുണ്ട് .. നല്ല രസം . അങ്ങേരുടെ കെട്ടിയാൾ രണ്ട് ദിവസത്തേക്ക് സ്ഥലത്തില്ല. അത്യാവശ്യം ഷോപ്പിംഗുണ്ട് വരുന്നോ? കിളവൻ ചോദിച്ചു.
ഒറ്റയ്ക്കിരുന്നു മനസ്സ് പുണ്ണാക്കുന്നതിലും നല്ലതല്ലേ എന്ന് ഞാനും കരുതി. കിളവന് ഒന്ന് രണ്ട് കിളിക്കൂട് പണിയണം, ലെറ്റർ ബോക്‌സും.. അതിനുള്ള സാധങ്ങൾ വാങ്ങാനാണ് ഞങ്ങളിപ്പോ അങ്ങേരുടെ പഴയ കൊറോളയിൽ കത്തിച്ചു വിടുന്നത്. അത്യാവശ്യം വീട്ടുപണികൾ ഇവിടെ വീട്ടുകാർ ചെയ്യുകയാണ് പതിവ്. ഇലക്ട്രിക്, പ്ലമ്പിങ് , റിപ്പയറൊക്കെ .. പുറത്ത് കൊടുത്താൽ അന്യായ പൈസയാവും. മിക്ക വീട്ടിലും ടൂൾസും കാര്യങ്ങളുമൊക്കെയുണ്ടാവും. ഇല്ലെങ്കിൽ ചുരുങ്ങിയ ചിലവിൽ റെന്റൽ ഷോപ്പുകളിൽ നിന്നെടുക്കാം. തൊട്ടടുത്ത് കടയുണ്ടായിട്ടും ഇയ്യാളെന്തിനാ ദൂരേക്ക് പോകുന്നത് എന്നാലോചിച്ചപ്പോഴേക്കും മനസ്സ് വായിചിട്ടെന്ന പോലെ അയ്യാൾ പറഞു, ഇവിടെ നല്ല വിലക്കുറവുണ്ട്, പിന്നെ ചെറിയ ഡാമേജുള്ളവയ്ക്കു പകുതി വില കൊടുത്താൽ മതി. ഞാനുള്ളത് നിനക്കൊരു കമ്പനിയായല്ലേ? കണ്ടോയെന്റെ മഹാമനസ്കത എന്ന രീതിയിലാണ് അങ്ങേരുടെ സംസാരം .
ആഹ് ഉവ്വ, കള്ളക്കിളവാ, എന്നെക്കൊണ്ട് പണിയെടുപ്പിക്കാനല്ലെടാ കൂവേ എന്ന് ചോദിയ്ക്കാൻ വളച്ച നാവ് അടക്കി വെച്ച് മിണ്ടാതിരുന്നു. കുരുട്ടുബുദ്ധിയുടെ ആശാന്മാരായ നമ്മളെ, നിങ്ങള്ക്ക് ഫുടബോളിൽ മാത്രമേ തോൽപ്പിക്കാൻ പറ്റൂ.
“ജെയ്, ഡു യു ഹാവ് എ എ ഗേൾ ഫ്രണ്ട് ?”
രമ്യയുടെ തൂമന്ദഹാസം പരക്കുന്ന തുടുത്ത മുഖവും മാദക മേനിയും മനസ്സിൽ തെളിഞ്ഞു വന്നു.
ഇവിടൊക്കെ ചെറിയ പ്രായത്തിൽ തന്നെ ഗേൾ ഫ്രണ്ടും ബോയ് ഫ്രണ്ടുമൊക്കെയുണ്ടാവും. അതില്ലാത്തവരെ മാതാപിതാക്കൾ ആകുലതയോടെയാണ് നോക്കുക. നമ്മുടെ നാട്ടിൽ നോക്കിയാൽ പോലും തല്ലു പാഴ്‌സൽ വരും.
“എസ് ഐ ഹാവ് വൺ!”
പെട്ടെന്ന് സമനില വീണ്ടെടുത്ത് ഒരു കള്ളം പറഞ്ഞു .