” എന്നല്ല തിരുമേനി, ഇക്കാലമത്രയും ഈ വഴി നടന്നു ശീലിച്ച അങ്ങേക്ക് എങ്ങനെയാണ് ഇക്ഷണത്തിൽ വഴി തെറ്റുന്നത്? ആരോ നമ്മളെ കളിപ്പിക്കുന്നുണ്ടോ എന്നൊരു സംശയം. തിരുമേനി ആ ഭാണ്ഡകെട്ട് ഇങ്ങോട്ടെടുക്കാ”.
ആൽത്തറയിൽ എത്തിയപ്പോൾ നമ്പൂരി പോറ്റിയുടെ ഭാണ്ഡങ്ങളിൽ ഒന്ന് കയ്യിലെടുത്തതാണ്. പോറ്റി അതു ഇരുകയ്യും നീട്ടി വാങ്ങി. ചാരത്തു നിന്നിരുന്ന കറ്റാർവാഴയുടെ അഗ്രം ചെറുതായൊന്ന് പൊട്ടിച്ചു നാവിൽ തൊട്ടു. ഭാണ്ഡത്തിനുള്ളിലേക്കിട്ട കൈ പുറത്തെടുത്തപ്പോൾ ഒരു കെട്ട് താളിയോലകളും ഉണ്ടായിരുന്നു. അയാൾ കിഴക്കു തിരിഞ്ഞു കണ്ണുകൾ കൂമ്പിയടച്ചു. മന്ത്രധ്വനികളുടെ ഇമ്പം അന്തരീക്ഷത്തിൽ മുഴങ്ങി:
“ഓം, കർത്തവീര്യാർജുനോ നമഹ:
രാജ ബാഹു സഹശ്രാവണാഹ:
തത്സ്യ സ്മരണ മാത്രേണ
ഗതം നഷ്ടം ഛ ലഭ്യതേ ”
കാറ്റ് പൊടുന്നനെ നിലച്ചപ്പോൾ നമ്പൂതിരിയുടെ ശ്വാസം ഒരു മാത്ര നിലച്ചു..!!!
ഇരുവേലി കുന്നിനു മുകളിൽ, ഇരുളു പതിയെ പരക്കുന്ന തെക്കിനി കോലായിൽ, ഒരു പെൺകുട്ടി മാത്രം കരഞ്ഞു കൊണ്ടിരുന്നു…!!!
തുടരും…
( എങ്ങനെയാണ് കഥയുടെ തുടക്കത്തിൽ ചിത്രം വരുത്തുക? ഒന്ന് പറഞ്ഞു തരാൻ അപേക്ഷ )
ഹരിനാരായണ ചിത്രം ഇഷ്ടപ്പെട്ടോ? BY ADMIN