ഇവിടുത്തെ സമ്മർ സമയമാണിത് എന്ന് മമ്മി പറഞ്ഞതുകൊണ്ട് കോട്ട് , ജാക്കറ്റ് തുടങ്ങിയ വലിയ മുന്കരുതലൊന്നുമില്ലായിരുന്നു. എമിഗ്രെഷൻ കഴിഞ്ഞു ലഗ്ഗേജ് കളക്ട് ചെയ്തു ഞാൻ പുറത്തേക്കിറങ്ങി. നമ്മുടെ നാട്ടിലെ എയർപോർട്ടിൽ കാണുന്നത് പോലെ ഒരാളെ സ്വീകരിക്കാൻ ഒരു മിനി വാൻ ബുക്ക് ചെയ്തു നാട്ടുകാർ മുഴുവൻ വരുന്ന ഏർപ്പാട് ഇവിടെയില്ലാത്തതുകൊണ്ടാവും അധികം ആൾക്കാർ ഒന്നും തന്നെയില്ലായിരുന്നു. പെട്ടന്നാണ് പുറത്തെ തണുപ്പ് എന്റെഉടുപ്പുകൾക്ക് സഹിക്കാൻ കഴിയാത്തതാണെന്ന് എന്നിക്കു മനസ്സിലായത്.
അപ്പോഴേക്കും ഞാൻ മമ്മിയുടെ മുഖം കണ്ട് കഴിഞ്ഞിരുന്നു. രണ്ട് വര്ഷങ്ങള്ക്കു ശേഷമുള്ള സമാഗമം. മമ്മിയെ എന്നെ കെട്ടിപ്പിടിച്ചു കവിളത്തൊരുമ്മ നൽകി. ജാക്കറ്റും മറ്റും മമ്മി കരുതിയിരുന്നു. എന്നാൽ മമ്മി ചുരിദാറിന്റെ മുകളിൽ ഒരു നേർത്ത ഓവര്കോട്ടു മാത്രമേ ധരിച്ചിരുന്നുള്ളു. ഇവിടുത്തെ സമ്മർ എന്ന് പറഞ്ഞാൽ ഭയങ്കര ചൂട്ടൊന്നുമല്ല, മൂടിപ്പുതച്ചു ജാക്കെട്ടൊക്കെയിട്ട് നടക്കേണ്ടത് അത്യാവശ്യം തണുപ്പുള്ള അവസ്ഥയാണ്. അതുമായി പൊരുത്തപ്പെട്ടതുകൊണ്ടാവും എന്നെപ്പോലെ വിറയലും കൈക്കൊട്ടിത്തിരുമ്മി ചൂടാക്കളുമൊന്നുമില്ലായിരുന്നു മമ്മിയ്ക്ക്.