ഏട്ടാ…….. എന്തിനാ ഇരുട്ടത്തു നടക്കണേ…. ലൈറ്റിട്ടുടെ….. ??
ആകേ ചമ്മി വിളറിയ മുഖവുമായി നിൽക്കുന്ന ആ പാവത്താനെ ഞാൻ കണ്ടു….
മൂന്നാലു ദിവസം കൊണ്ടു ആകെ ഡൗണായിട്ടുണ്ട്, ആള്…..
ഭക്ഷണം കഴിച്ചോ ഏട്ടാ… ?
ഉവ്വ്…
ഗൗരവം വിടാതെയുള്ള മറുപടി.
ചോദിക്കാനും പറയാനും വേറെ വിശേഷങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട്….. തല താഴ്ത്തിയിട്ട് എനിക്ക് മുഖം തരാതെ ചേട്ടൻ തന്റെ മുറിയിലേക്ക് നടന്നു….
എയ്…. ചേട്ടാ…. അവിടെ നിക്ക്… എവിടെ ആയിരുന്നു ഇത്രേം ദിവസം… ?
ഷൊര്ണൂര്….. !
മൂന്നാല് ദിവസം കണ്ടില്ല അതാ ചോദിച്ചേ…. !!
ഇപ്പൊ കണ്ടില്ലേ…. ?
എന്താ,… ഏട്ടാ… ഇത്രയും ഗൗരവം….. ? എന്നോട് ഇപ്പോഴും പിണക്കമാ… ??
ഏയ്…. അങ്ങിനെന്നൂല്യ… !!
പിന്നെന്താ…. എന്നെ കണ്ടിട്ട് കാണാത്ത പോലെ നടന്നത്… ?
ഒന്നുല്ല്യ….. !
അതല്ല… എന്നോട് ഇപ്പഴും പിണക്കം തന്നെയാ… അതാ… !!?
ഗോവണിയുടെ മരം കൊണ്ട് നിർമ്മിച്ച സൈഡ് ഗാർഡിൽ അധികം ബലം കൊടുക്കാതെ ചാരി നിന്നുകൊണ്ട് തല താഴ്ത്തി, താഴോട്ടു നോക്കി നിൽക്കുന്ന ഏട്ടന്റെ അടുത്തു പോയി താടിക്ക് പിടിച്ചു ഞാൻ പൊക്കി….
ചേട്ടന്റെ നേരെ മുൻപിൽ പോയി നിന്ന എന്നെ നോക്കാതെ ഇടതു വശത്തെ ശൂന്യമായ ഇരുട്ടിലേക്ക് മുഖം തിരിച്ചു നോക്കി നിൽപ്പായിരുന്നു …
തുടരും………