ഞാനിറങ്ങട്ടെ ജനാർദ്ദനൻ സാറേ….നൗഷാദ് വണ്ടിയുമെടുത്ത വീട്ടിലേക്കു തിരിച്ചു…..ഗേറ്റ് അടഞ്ഞു കിടക്കുന്നതു കാരണം….ബെല്ലിൽ വിരലമർത്തി……അനക്കമില്ല….ഈ പൊലയാടി ഇതെവിടെ പോയി കിടക്കുകയാ നൗഷാദിന് അരിശം വന്നു….നൗഷാദ് കുറെ നേരം നിന്നിട്ടും തുറക്കാതിരുന്നപ്പോഴാണ് വണ്ടിയിൽ ഇരിക്കുന്ന ഗേറ്റ് റിമോട്ടിനെ കുറിച്ചോർത്തത്….നൗഷാദ് റിമോട്ട് തപ്പിയെടുത്തു…ഗേറ്റു തുറന്നു….പത്രം വെളിയിൽ കിടക്കുന്നു…..ഇവളിനി എഴുന്നേറ്റില്ലേ….അതോ ചത്തുപോയോ…..മുന്നോട്ടു ചെന്നപ്പോൾ ഗേറ്റിന്റെ റിമോട്ടും കിടക്കുന്നു….നൗഷാദ് അതും എടുത്തു..ഡോർ ബെല്ലടിച്ചു….നോ രക്ഷ….ചവിട്ടിയുടെ അടിയിൽ ചാവി കാണും …അവിടെ തന്നെ ഉണ്ടായിരുന്നു….നൗഷാദ് എടുത്തു കതകു തുറന്നു..സെറ്റിയെല്ലാം അലങ്കോലപ്പെട്ടു കിടക്കുന്നു…..മുകളിലത്തെ നിലയിലേക്ക് ചെന്ന്….അവിടെ അലമാര എല്ലാം ഭദ്രമായി അടച്ചിട്ടുണ്ട്….അതിൽ ലൈലയുടെ സാധന സാമഗ്രികൾ ആണ്…..നൗഷാദ് തിരിഞ്ഞപ്പോഴാണ് ബെഡിൽ കിടക്കുന്ന ഒരു വെള്ളക്കടലാസു ശ്രദ്ധയിൽ പെട്ടത്….അവൻ അതെടുത്തു നിവർത്തി നോക്കി…..നൗഷാദിന്റെ കാൽച്ചുവട്ടിൽ നിന്നും മാർബിൾ തറ ഉരുകി ഒളിച്ചു പോകുന്നത് പോലെ തോന്നി….
“ഇയാളുടെ കൂടെ ഇനി ജീവിക്കാൻ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട്……മകനെ നിങ്ങൾ തന്നെ വളർത്തിക്കോ….നിങ്ങള്ക്ക് പറ സ്ത്രീകളുണ്ടല്ലോ ബന്ധങ്ങൾക്കായി…പക്ഷെ ഞാൻ നിങ്ങളെ മാത്രമേ ഭർത്താവായി കണ്ടിട്ടുളായിരുന്നു…ഇനി മുതൽ നിങ്ങൾ എന്റെ ആരുമല്ല…..ഞാൻ കടയിൽ നിൽക്കുന്ന സൈഫുമായി പോകുകയാണ്…ഞങ്ങളെ അന്വേഷിക്കേണ്ട…..എന്റെ സ്ത്രീധന മുതലിൽ നിന്നുമുണ്ടാക്കിയതിന്റെ ഓഹരിയായി ഞങ്ങൾ കുറച്ചു സ്വർണ്ണവും പണവും എടുക്കുന്നു……എന്ന് ലൈല……
നൗഷാദ് കലിതുള്ളി പൊട്ടി കരഞ്ഞു….മനസ്സിന്റെ സമനില തെറ്റിയത് പോലെ…..എല്ലാം തിരിഞ്ഞു കൊത്തുന്നു…..പണവും ബന്ധങ്ങളും ഉണ്ടായിട്ടെന്തു കാര്യം…മാനക്കേടല്ലേ ഉണ്ടാക്കിയിരിക്കുന്നത്……