“സിനിമ കണ്ടോണ്ടിരിക്യ.. നീ ഇവിടിരിക്ക്.. നമുക്കൊരുമിച്ചു കാണാം.”.
അവൻ ഹെഡ്സെറ്റ് ഊരി ബ്ലൂടുത്തിൽ ഹോം തീയറ്റർ കണക്ട് ചെയ്തു. ജാക്കും റോസും ചിത്രം വരയ്ക്കുന്ന സീൻ ആയിരുന്നു. നിരഞ്ജൻ ഇടംകണ്ണിട്ട് അഞ്ജലിയെ നോക്കുന്നുണ്ടായിരുന്നു. അഞ്ജലിയുടെ കണ്ണുകളിലെതിളക്കം നിരഞ്ജൻ കണ്ടു. അവൾ നാണത്താൽ കുതിർന്നിരുന്നു. സ്ക്രീനിൽ ജാക്കും റോസും ചുംബിച്ചുകൊണ്ടിരുന്നു. നിരഞ്ജന്റെ മുഖം അഞ്ജലിയോടടുത്തു വന്നു. അവൻ അവളുടെ താടിപിടിച്ചുയർത്തി കണ്ണുകളിലേക്കാഴത്തിൽ നോക്കി. പെട്ടന്ന് അഞ്ജലി നിരഞ്ജനെ തള്ളിമാറ്റി പുറത്തേക്കോടി. “നിക്കവിടെ..” നിരഞ്ജൻ പുറകെയൊടി. തടിയിൽ തീർത്ത കോണിപ്പടിയിൽ അവരുടെ കാൽ പാദങ്ങളുടെ ശബ്ദമുയർന്നു. ” ഇങ്ങനെ ഓടല്ലേ കുട്യോളെ എവിടേലും വീഴും..” നളിനി പറഞ്ഞു. ആ മെയ് മാസ സന്ധ്യയിൽ മാനത്ത് കാർമേഘങ്ങളുണ്ടായിരുന്നു. അവൾ ഓടി മാന്തോപ്പിനുള്ളിലേക്കുകയറി അവൻ പുറകെയും. പെട്ടന്ന് ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. അവൾ മഴ നനയാതിരിക്കാൻ മരത്തണലിലേക്ക് കയറി നിന്നു. കൂടെ നിരഞ്ജനും. കാറ്റിൽ മഴത്തുള്ളികൾ അവരുടെ മുഖത്തേക്ക് തെറിച്ചുകൊണ്ടിരുന്നു. നിരഞ്ജൻ വിരൽ തുമ്പുകൊണ്ടു അവളുടെ മൂക്കിൽ നിന്നിരുന്ന പളുങ്കുമണികൾ തോണ്ടിയെടുത്തു. “പോ.. ചേട്ടാ..” അവൾ അവന്റെ കൈ തട്ടി മാറ്റി.
പെട്ടന്ന് മിന്നാലോടുകൂടി ഒരിടിവെട്ടി. ഒരു ഞെട്ടലോടെ അവൾ അവനെ കെട്ടിപ്പിടിച്ചു. അവൻ അവളുടെ മുഖം പിടിച്ചുയർത്തി. ആ വിറയാർന്ന അധരങ്ങളിൽ അവന്റെ ചുണ്ടുകൾ ചേർത്തു. അവൾ അവന്റെ ചുംബനം ഏറ്റുവാങ്ങികൊണ്ട് പതിയെ കണ്ണുകളടച്ചു. പുതുമഴ അവരുടെ ആദ്യ ചുംബനത്തിന് സാക്ഷിയായി. ദീർഘ നേരത്തെ ചുംബനത്തിന് ശേഷം അവർ വേർപെട്ടു. അവൻ പിന്നെയും അവളുടെ ചുണ്ടുകൾ ചപ്പിവലിച്ചുകൊണ്ടിരുന്നു. അവർ ആ ചുംബനത്തിൽ മതിമറന്നു നിന്നു . മഴ തോർന്നതും കാറൊഴിഞ്ഞതും അവരറിഞ്ഞില്ല. “ഡീ…” എന്ന വിളികേട്ട് അവർ ഞെട്ടിത്തിരിഞ്ഞുനോക്കി. മീനാക്ഷി അവരെയും നോക്കിക്കൊണ്ടുനിൽക്കുന്നുണ്ടായിരുന്നു. “അപ്പൊ ഇതാണല്ലേ പണി”. നിരഞ്ജൻ ചമ്മലുകൊണ്ടു തലതാഴ്ത്തി. “പിന്നേ നീ നിന്റെ മറ്റവനുമായി കുത്തിമറിഞ്ഞതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അടങെടി മോളെ..”. അതു പറഞ്ഞു അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി അവൻ ചിരിച്ചു. മീനാക്ഷി നാണിച്ചു തല താഴ്ത്തി. പെട്ടന്ന് അവർ പൊട്ടിച്ചിരിച്ചു. കുറെനേരം അവർ സാംസാരിച്ചിരുന്നു. പ്രണയവും വിവാഹവും തന്നെയായിരുന്നു വിഷയം. പിന്നീട് വീട്ടിൽ കയറിയാത്ര പറഞ്ഞു മീനാക്ഷിയിറങ്ങി.
നേരം ഇരുട്ടിയിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞുവീണു. രാകേഷിന്റെ മെഡിക്കൽ ലീവ് തീർന്നു. അവർക്ക് തിരിച്ചു പോകാനുള്ള ദിവസമെത്തി. തിരിച്ചുപോക്കിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ നിരഞ്ജന്റെ മുഖം വാടി.
അതൊരു സന്ധ്യയായിരുന്നു. തൊടിയിലെ വാകമരത്തിന്റെ ഇലകൾ കാറ്റിൽ പൊഴിഞ്ഞുകൊണ്ടിരുന്നു. മരത്തിന്റെകീഴിലെ ബെഞ്ചിൽ അഞ്ജലിയുടെ മടിയിൽ തലചായ്ച്ചു നിരഞ്ജൻ കിടന്നു. അവരുടെ മുഖം മ്ലാനമായിരുന്നു. അഞ്ജലിയുടെ വിരലുകൾ നിരഞ്ജന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു.