അഞ്ജലി : അതെന്താ. എന്നെ കെട്ടില്ലേ…
നിരഞ്ജൻ : കെട്ടാനൊക്കെ ഒരു ത്രിൽ വേണ്ടേ. അവർ സമ്മതിച്ചില്ലെങ്കിൽ ഒരു ഒളിച്ചോട്ടവും. ഫൈറ്റും ഒക്കെ നടന്നേനെ. എന്റെ അഛന്റെയും അമ്മയുടെയും വിവാഹം പോലെ.
അഞ്ജലി : അങ്ങനെയിപ്പോ ഒളിച്ചോടണ്ട. മര്യാദക്ക് കെട്ടിയാ മതി.
കണിക്കൊന്ന പൂത്തുനിന്ന ഇടവഴിയിലൂടെ ബൈക്ക് നീങ്ങി. കല്ലിട്ട വഴിയിൽ അവൾ അവനെ കൂടുതൽ ചേർത്തു പിടിച്ചു. പെട്ടന്നാണ് അവരുടെ മുന്നിൽ മൂന്നാലുപേർ ചാടിവീണത്. നിരഞ്ജൻ ബൈക്കു നിർത്തി. അവർ താഴോട്ടിറങ്ങി. അവരിൽ ഒരു മുഖം നിരഞ്ജന് പരിചിതമായിരുന്നു. ഗൗതം. അപ്പൊ പ്രതികാരം ചെയ്യാൻ വന്നതാണ്.
അഞ്ജലി നന്നേ പേടിച്ചിരുന്നു. അവൾ നിരഞ്ജന്റെ കൈയിൽ മുറുകെ പിടിച്ചു.
അവർ അടുത്തേക്ക് വന്നു. ഒരു കൂതറ മദ്യത്തിന്റെ മണം പരന്നു. ഒന്നിന്റെയും കാലുറക്കുന്നില്ല. നിരഞ്ജൻ അഞ്ജലിയുടെ കൈ വിടുവിച്ചു മുന്നോട്ടു നടന്നു. ” വഴിമാറടാ” നിരഞ്ജൻ പറഞ്ഞു . ” നീ എന്നെ ചവിട്ടും അല്ലെടാ ” എന്നു പറഞ്ഞ് ഗൗതം അവനെ തല്ലാൻ കൈയോങ്ങി. അവൻ ഒഴിഞ്ഞു മാറി.
നാലുപേരും നിരഞ്ജനെ വളഞ്ഞു. മദ്യത്തിന്റെ ആലസ്യത്തിലായിരുന്ന അവരെ നിരഞ്ജൻ നിഷ്പ്രയാസം തറപറ്റിച്ചു.തന്റെ പെണ്ണിന് വേണ്ടിയാവുമ്പോൾ ഏതൊരുത്തന്റേയും കൈയിന് ഒരു പ്രതേക കരുത്തുണ്ടാകുമല്ലോ.
നിരഞ്ജൻ അഞ്ജലിയേ നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിരുന്നു.
നിരഞ്ജൻ രണ്ടു കൈ കൊണ്ടും അവളുടെ മുഖം പൊതിഞ്ഞു.
” പേടിച്ചുപോയോ… എന്റെ ചുന്ദരി കുട്ടി. ഞാനില്ലേ കൂടെ..”. അവൾ നിരഞ്ജനെ കെട്ടിപ്പിടിച്ചു. അവർ ബൈക്കിൽ വീട്ടിലേക്കു തിരിച്ചു. ഇതൊന്നും ആരും അറിയണ്ട എന്നു പറഞ്ഞു.
നിരഞ്ജൻ ലാപ്‌ടോപ്പിൽ ടൈറ്റാനിക് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുറിയിലേക്ക് അഞ്ജലി കടന്നുവന്നു. “ചേട്ടാ എന്തു ചെയ്യാ… “. അഞ്ജലി ചോദിച്ചു.