അഞ്ജലി : ഗൗതം. ഗൗരിയുടെ ചേട്ടനാണ്. കള്ളുകുടിയും തല്ലുപിടിയുമൊക്കെയാണ് അവന്റെ പണി. വീട്ടുകാരെ പോലും ബഹുമാനമില്ലാത്തവൻ. കുറെ നാളായി എന്റെ പുറകെ നടക്കുന്നു. അവനെപ്പേടിച്ചു ഞാൻ ഗൗരിയുടെ വീട്ടിൽ പോലും പോകാറില്ല.
നിരഞ്ജൻ : ഗൗരിക്ക് അറിയാമോ ഇതെല്ലാം.
അഞ്ജലി : അറിയാം. പക്ഷെ വീട്ടുകാർക്കറിയില്ല.
നിരഞ്ജൻ : നീ പേടിക്കണ്ട അവനിനി നിന്റെ അടുത്തുവരില്ല.
അവൻ അവളെ ചേർത്തുപിടിച്ചു. അവൾക്ക് ഇതിനുമുമ്പൊന്നുമില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി. അവൾ അവന്റെ അരയിലൂടെ കൈയിട്ടു ചേർത്തുപിടിച്ചു.
വീട്ടിലെത്താറായപ്പോൾ അവർ കുറച്ചു അകലം പാലിച്ചു. മുറ്റത്ത് ഒരു ബുള്ളറ്റ് ഇരിക്കുന്നതുകണ്ടു. രാകേഷ് അതു തുടച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവർ ബുള്ളറ്റിന്റെ അടുത്തു ചെന്നു.
“മോനെ ഇതു അച്ഛൻ ജീവിതത്തിലാദ്യമായി വാങ്ങിയ വണ്ടിയാണ്. പണ്ട് നിന്റെ അമ്മയെയും പുറകിലിരുത്തി കുറെ കറങ്ങിയിട്ടുണ്ട്. വർക്ക്ഷോപ്പിലനിന്നും നന്നാക്കി കൊണ്ടുവന്നതാണ്”.
നിരഞ്ജന് ആ ബൈക്കുവല്ലാതെ ഇഷ്ടപ്പെട്ടു.
അവൻ ആ ബൈക്ക് മുറ്റത്ത് ഒന്നോടിച്ചു നോക്കി. വീട്ടിലേക്കു കയറി.
നളിനി പുറത്തേക്കുവന്നു.
നളിനി : മോളെ നിന്നെ മീനു വിളിച്ചിരുന്നു. സ്കൂളിൽ യൂണിഫോമും പുസ്തകവും ഇന്ന് പത്തു മണിക്ക് കൊടുക്കുന്നുണ്ട്. പതിനൊന്നു മണിക്ക് മുന്നേ പോയി വാങ്ങിക്കണം എന്നു പറഞ്ഞു.
അഞ്ജലി : അയ്യോ. സമയം പത്തായല്ലോ . ഇനിയെങ്ങനെ എത്തും ഇത്ര പെട്ടന്ന്.
രാകേഷ് : മോള് വിഷമിക്കണ്ട. മോനെ നീ ഇവളെ ബൈക്കിൽ ഒന്നു സ്കൂളിൽ കൊണ്ടുപോ.മൂന്നു കിലോമീറ്ററല്ലേ ഉള്ളു.
അതു കേട്ടതും നിരഞ്ജന്റെയും അഞ്ജലിയുടെയും മനസ്സിൽ ഒരായിരം പൂത്തിരികത്തി. അവർ പെട്ടന്ന്കമ്പികുട്ടന്‍.നെറ്റ് ഭക്ഷണം കഴിച്ച് ബൈക്കിൽ സ്കൂളിലേക്ക് ഇറങ്ങി. ക്ഷേത്രത്തിൽ നിന്നും വന്ന് വസ്ത്രം മാറാതെയാണ് അവർ പോയത്. ആ വേഷത്തിൽ അവർ യുവമിഥുനങ്ങളെപ്പോലെ നളിനിക്കു തോന്നി. നളിനി മനസ്സിൽ സന്തോഷിച്ചു. സ്കൂളിൽ ചെന്നിറങ്ങിയപ്പോൾ മറ്റുകുട്ടികൾ അവരെ നോക്കുന്നുണ്ടായിരുന്നു. അവരെനോക്കി ഒരാൾ അവിടെ പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു മീനാക്ഷി. നിരഞ്ജനെ അഞ്ജലി മീനാക്ഷിക്കു പരിചയപ്പെടുത്തി. പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു അടുത്തുള്ള ഐസ് ക്രീം പാർലറിൽ നിന്നും ഐസ് ക്രീം കഴിച്ചു. തിരിച്ചു പോകും വഴി അമ്മയും അച്ഛനും കല്യാണക്കാര്യം സംസാരിച്ചത് അഞ്ജലി നിരഞ്ജനോട് പറഞ്ഞു.
നിരഞ്ജൻ : ഛേ… അതു വേണ്ടായിരുന്നു.