പിന്നെന്താ… പോകുന്നത്… ?
പിന്നെ……… ഇവിടിങ്ങനെ മരക്കുറ്റി പോലെ നിന്നിട്ട് എന്തേലും കാര്യം വേണം… !!!
ഇങ്ങനെ ആണെങ്കിൽ ഇനി റെജിയെട്ടൻ എന്നെ കാണാൻ വരണ്ട….. !
എങ്ങനെയാണെങ്കിൽ…. ?
പോ.. അവിടന്ന്…. ഒന്നുമറിയാത്ത പോലെ….. !!
അൽപ്പം പിണക്കം നടിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
അൽപ്പം നടന്ന് കഴിഞ്ഞപ്പോൾ പെട്ടെന്ന്.. പുറകിൽ നിന്ന് റെജിയേട്ടന്റെ സ്നേഹത്തോടെയുള്ള പതിഞ്ഞ സ്വരം ഞാൻ കേട്ടു….
“ശാലു”……. !!
ഞാൻ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി.
ഓഹ്… ഈ മനുഷ്യന്റെ മനസ്സ് മാറിയോ…. !
എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു.
ഒരു മന്ദസ്മിതത്തോടെ…… ആ അരണ്ട നിലാവിൽ കുളിച്ച്, എന്നെ നോക്കി, വലതു കൈയ്യുടെ ചൂണ്ടു വിരലിന്റെ തുമ്പ് ഉയർത്തി കാട്ടികൊണ്ട്, ഒരു യാചനയോടെ, പതിഞ്ഞ സ്വരത്തിൽ ചോദിച്ചു……
“ശാലു…. എനിക്കൊരു ഉമ്മകൂടി തരുവോ”…. ?
സത്യത്തിൽ എന്റെ ജീവന്റെ ജീവനായ റെജിയേട്ടൻ തന്റെ ജീവിതത്തിൽ ആദ്യമായി, അങ്ങിനെ ചോദിച്ചപ്പോൾ, വികാരത്തെക്കാൾ, സഹതാപമാണ് എനിക്കങ്ങേരോടു തോന്നിയത്…….
ഒരു കൈയെത്തും ദുരത്തല്ല,….. ഒരു വിളിപ്പാടകലെ ആയിരുന്നെങ്കിൽ പോലും അതിന് ഞാൻ എന്റെ മനസ്സ് പൂർണ്ണമായും സജ്ജമാക്കിയിരുന്നു.
ഒരു മനുഷ്യകുട്ടി പോലും കാണാനിടയില്ലാത്തിടത് നിൽക്കുന്ന നമ്മൾ…..
ആരും കാണില്ല, എന്നറിഞ്ഞിട്ടു പോലും അത്രയും നേരം അടുത്തടുത്ത് നിന്ന് സംസാരിച്ചിട്ടും കാമത്തിന്റെ ചുവയുള്ള ഒരു നോട്ടമോ, അരുതാത്ത….., തെറ്റായ ഒരു വാക്കോ, ഡയലോഗ് പോലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല.
ഞാൻ തിരിഞ്ഞോടി, സർവ ശക്തിയോടെ പോയി കെട്ടിപിടിച്ചു, ആ ചുണ്ടുകളിൽ ആ കവിളിൽ ആ കഴുത്തിൽ ആ നെഞ്ചിൽ അങ്ങനങ്ങനെ ഒരു ചുംബനമല്ല അനേകം…… നീണ്ട ചുംബനങ്ങൾ.
നിയന്ത്രണം എന്നിൽ നിന്നാണ് കൈവിട്ടു പോയത്…..