ഒരു ബോധോദയം വന്നപ്പോൾ പരിസരവും സന്ദർഭവും മറന്ന് ഞാൻ റെജിയേട്ടനോട് ചോദിച്ചു…..
ഞാൻ പുറത്തോട്ടു വരട്ടെ…. റെജിയേട്ടാ…
എന്തിന്… ? വേണ്ട മോളെ… !
ഇവിടെ ഇരുന്നു വർത്തമാനം പറയാൻ എനിക്ക് വയ്യ….. പേടിയാ….. !! ആരേലും പെട്ടെന്ന് ഇങ്ങോട്ട് കേറി വന്നാ….. ?
വേണ്ട… ശാലു…. ഇനി.. നിന്റച്ഛനങ്ങാനും അത് കണ്ടാൽ, പിന്നെ അത് മതി… എന്നെ തല്ലികൊല്ലും….
ആ കൊല്ലട്ടെ….. എനിക്ക് ഇഷ്ട്ടപ്പെട്ട പുരുഷനോട് അൽപ്പം മാറിനിന്ന്,… ഇത്തിരി വർത്തമാനം പറഞ്ഞെന്നു കരുതി ഇവിടെ ആരും ആരെയും തല്ലി കൊല്ലാനൊന്നും പോകുന്നില്ല….
വേണ്ട ശാലു…. എന്തിനാ റിസ്കെടുക്കുന്നെ….. ! അറിയാല്ലോ നിന്റെ അച്ഛന്റെ സ്വഭാവം.
പോ… പേടിത്തൂറി…. !!
ഇങ്ങനെയാണെങ്കിൽ എന്നെ കാണാൻ, ഇനി ഇങ്ങോട്ട് വരണ്ട…. !
ഇത്തിരി മുൻശുണ്ഠിയുള്ള ഞാൻ ജനലിന്റെ കർട്ടൻ വലിച്ചിട്ടു.
ഏയ്….. ശാലു…. ഈ നേരത്ത് അതിന്റെ ആവശ്യമുണ്ടോ… ?!
ഈ നേരത്തല്ലാതെ പിന്നെ…. ? നട്ടുച്ച പന്ത്രണ്ട് മണിക്ക് നടുമുറ്റത്ത് നിന്നിട്ട് എല്ലാവരും കാൺകെ സംസാരിക്കാം….. എന്താ പറ്റുവോ…. ???
അങ്ങിനെയെങ്കിൽ…. മോൻ ഇപ്പൊ പോയിട്ട്, നാളെ ഉച്ചയ്ക്ക് ഇങ്ട് വാ….!!! ഞാൻ ഇവിടെ തന്നെ ഉണ്ടെങ്കിൽ സംസാരിക്കാം…… !!!
എന്നാ പിന്നെ വാ….. ഞാൻ ആ തൊഴുത്തിനടുത്ത് കാണും…. പെട്ടെന്ന് വരാൻ നോക്ക് കേട്ടോ…. എനിക്കും പോയിട്ടിത്തിരി…… !!! റെജിയേട്ടൻ പറഞ്ഞു.
എന്റെ തറപ്പിച്ചുള്ള നോട്ടം കണ്ടിട്ട്, റെജിയേട്ടൻ വാചകം മുഴുവിപ്പിച്ചില്ല……
ഞാൻ ആ വീട്ടിനകത്തു നിന്നും നൈസായി രക്ഷപെടാൻ വേണ്ടി അടുക്കള വാതിൽ ലക്ഷ്യമാക്കി പോകുന്നതിനിടയിൽ,…
ഊണ് മുറിയിൽ ചായ അനത്തി കൊണ്ടിരുന്ന ഗിരിജ അമ്മായി , എന്നെ കണ്ടു …..
മോളെ… ശാലു…. ഈ ചായ ഒന്ന് കോലായിലിരിക്കുന്ന എല്ലാവർക്കും കൊണ്ടുപോയി കൊടുത്തേ മോളെ…. അമ്മായി കുളിചിട്ട് വരാം…. നേരം ഒത്തിരിയായി.
ശരിയമ്മായി….. ഞാൻ ഗ്ലാസുകൾ വച്ച ട്രേയും കൊണ്ട് കോലായിൽ കൊടുത്തു…..
എന്നെ കണ്ടപ്പോൾ, മൂത്ത കാർന്നോരുടെ വക ചോദ്യം….. !