നേരം വെളുത്തു എഴുന്നേറ്റപ്പോൾ സമയം എട്ടര….നല്ല ഇരുളുവീണ പ്രതീതി….ഇതെന്തേ ഇങ്ങനെ എന്ന് ചിന്തിച്ചുകൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ കാർമേഘങ്ങൾ ഇരുണ്ടുകൂടി എന്തോ ആപത്തിനുള്ള സൂചനപോലെ…..ഞാൻ സിറ്റ് ഔട്ടിൽ വന്നു വെളിയിലേക്കു നോക്കിയിരുന്നപ്പോൾ മഴ ആർത്തിരമ്പി വീണു….ഞാൻ മൊബൈൽ എടുത്തു തിരുവല്ലയിൽ വിളിച്ചു…..അനിത ഇറങ്ങി എന്നറിഞ്ഞു…..പത്രവും വായിച്ചിരിക്കുമ്പോൾ നീലിമ ചായയുമായി എത്തി…..ഞാൻ ചായ കുടിച്ചിട്ട് കക്കൂസിലും പോയി….പല്ലും തേച്ചു കുളിയുമൊക്കെ കഴ്ഞ്ഞു വന്നപ്പോഴും മഴയ്ക്ക് ഒരു ശമനവുമില്ല…..
ശ്രീയേട്ടാ ഇത് വല്ലാത്ത മഴയാണല്ലോ….
ഊം…ഇന്നിനി പോക്ക് നടക്കുമെന്ന് തോന്നുന്നില്ല…..
ഞാൻ ക്ളോക്കിലേക്കു നോക്കി സമയം പത്തുമണി….
മക്കൾ ഉണർന്നില്ലേ…നീലിമേ…..
ഒരാൾ ടോയ്‌ലറ്റിൽ കയറി….മറ്റവൾ അടുക്കളയിലുണ്ട്…..ചൂട് പുട്ടും പപ്പടവും ഞെരടി കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം….പിന്നെ ആരോ കാളിംഗ് ബെല്ലടിക്കുന്നു…
നീലിമേ ആരാണെന്നു നോക്കിയേ…..
നീലിമ ഇറങ്ങി ചെന്നപ്പോൾ മൂന്നു കാക്കി ധാരികൾ….
ശ്രീകുമാർ ഉണ്ടോ?
ഉണ്ടല്ലോ….വിളിക്കാം…..നീലിമ അകത്തു കയറി വന്നു…ശ്രീയേട്ടാ പോലീസുകാരാണെന്നു തോന്നുന്നു….ഇവരെന്താ ഇവിടെ….
ആർക്കറിയാം…നോക്കട്ടെ….ഞാൻ കൈകഴുകി തോര്തെടുത്തു ദേഹം മൂടി കൊണ്ടിറങ്ങി വന്നു….
ശ്രീകുമാർ അല്ലെ….അതെ…ഞങ്ങൾ അമ്പലപ്പുഴ സ്റ്റേഷനിൽ നിന്ന് വരുകയാണ്…..അല്പം നേരം ഞങ്ങളോടൊത്തു സഹകരിക്കണം….
നോ പ്രോബ്ലം സാർ…..ഞാൻ അദ്ദേഹത്തിന്റെ നെയിം പ്ളേറ്റിലേക്കു നോക്കി….നിതിൻ ഗോപാൽ….
അദ്ദേഹം എന്നോടായി തിരക്കി…..ആ കയറിപോയതു ശ്രീകുമാറിന്റെ വൈഫാണോ….
അതെ സാർ…..
പേര് നീലിമ എന്നാണോ….
അതെ സാർ….
പഠിച്ചത് എൻ.എസ്.എസ് കോളേജിലാണോ പന്തളത്തു…..
അതെ…..നീലിമേ…..നീലിമേ…ഞാൻ അകത്തേക്ക് നോക്കി വിളിച്ചു…..
നീലിമ ഇറങ്ങി വന്നു….
നീലിമക്ക് എന്നെ മനസ്സിലായോ…..അദ്ദേഹം തിരക്കി….
അങ്ങോട്ട് പിടികിട്ടുന്നില്ല…..നീലിമ പറഞ്ഞു….