അങ്ങനെ വേനലവധി തുടങ്ങിയതിന്റെ മൂന്നാം ദിവസം അമ്മുവിനെയും കൂട്ടി ഭാനുമതി മൈസൂർക്ക് വണ്ടി കയറി.. ബോധിപ്പിക്കാനും സമ്മതം വാങ്ങാനും കാര്യമായി ആരും ഇല്ലായിരുന്നത് കൊണ്ട് കൊച്ചിന്റെച്ഛനെ തന്റെ അമ്മയുടെ കൈകളിൽ ഏല്പിച്ചതാണ് അവൾ ഇറങ്ങിയത്..
ബസ് സ്റ്റാന്റിൽ ദാമോദരേട്ടൻ റേഡിയായിരുന്നു.. ഭാനുവിനെയും അമ്മുവിനെയും കണ്ടപ്പോഴേ അയാൾക്ക് സമാധാനമായുള്ളൂ..
അങ്ങേനെ അവർ മൂവരെയും കൊണ്ട് മൈസൂർ സൂപ്പർ ഫാസ്റ്റ് മുന്നോട്ട് കുതിച്ചു..
പലപ്പോഴും ദാമോദരേട്ടൻ ഒരു ശല്യമായി തോന്നിരുന്നെങ്കിലും തന്റെ കുടുംബട്ടത്തോട് അയാൾ കാണിക്കുന്ന ആ പരിഗണനയ്ക്ക് അവൾ ദൈവത്തോട് നന്ദി പറഞ്ഞു..
ഇടനേരത്തു അമ്മു മോൾക്ക് ബസ്സിലിരുന്നു ഛർദ്ദിക്കാൻ തോന്നിയപ്പോഴും ബസ്സ് നിർത്തി മോളെ പുറത്തിറക്കി അവളുടെ കാര്യങ്ങൾ നോക്കിയതും അവർക്ക് ഭക്ഷണം വാങ്ങിക്കൊടുത്തതും എല്ലാം ദാമോദരേട്ടൻ തന്നെയായിരുന്നു..
ആറേഴു മണിക്കൂർ വാഹനത്തിലിരുന്നു കാണണം.. നേരം ഇരുട്ടിയിട്ടുണ്ട്..
ദാമോദരേട്ടൻ പറഞ്ഞ സ്റ്റോപ്പിൽ അവർ ഇറങ്ങി.. പിന്നെ കുറച്ച് ദൂരം നടക്കാനുണ്ടായിരുന്നു..
വീടുകൾക്കിടയിലൂടെ ഒരാൾ വീതിയുള്ള ഒരു ചെറിയ വഴിയിലൂടെ ദാമോദരട്ടൻ അവരെ നയിച്ചു.. ഒടുവിൽ അവർ ഒരു വലിയ കെട്ടിടത്തിന് പിറകിലെത്തി നിന്നു..
‘കുമാർ എങ്കെ എടാ..??’
ദാമോദരവട്ടൻ വിളിച്ച് ചോദിച്ചു..
‘നാൻ ഇങ്കെ ഇരിക്ക് സാർ .’
പൂർണമായ തമിഴല്ലെങ്കിലും ആ മനുഷ്യൻ അയാളോട് എന്തൊക്കെയോ സംസാരിച്ചു.. ഒടുവിൽ അവരെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചു..
‘ദാ ഇതാണ് ലോഡ്ജ്.. ഷണ്മുഖ ലോഡ്ജ്..
നിങ്ങൾ ഇന്നിവിടെ താമസിക്ക്.. ഞാൻ താമസിക്കുന്നത് അടുത്ത സ്ട്രീറ്റിലാ.. ഞാൻ നാളെ രാവിലെയെത്താം.. എന്നിട്ട് ഞാൻ മുൻപ് പറഞ്ഞിരുന്ന ആ കട മുറിയില്ലേ അത് നമുക്ക് റെഡിയാക്കാം..’
ഭാനുമതി മകളെയും കൊണ്ട് മുറിയിലേക്ക് നടന്നു..
പുറത്തു നിന്ന് ഭക്ഷണം വരുത്തിക്കൊടുക്കാൻ ദാമോദരേട്ടൻ പറഞ്ഞിരുന്നതുകൊണ്ട റൂം ശരിയാക്കി തന്ന ആ തമിഴ് പയ്യൻ തന്നെ പുറത്തുപോയി. ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു തന്നു..
അമ്മുവിന് ഈ ഭക്ഷണം ഒന്നും പിടിക്കുന്നുണ്ടാവില്ല.. എങ്കിലും അവൾ ഒന്നും പറഞ്ഞില്ല..
ഭക്ഷണം കഴിച്ച ഉടൻ ഭാനുമതി കിടക്കയിലേക്ക് കിടന്നു…
വരാൻ പോവുന്ന ദിവസങ്ങളെ കുറിച്ച ഒരു എത്തും പിടിയും കിട്ടാത്ത പോൽ അവൾക്ക് തോന്നി.. രാത്രി വൈകിയിട്ടും പക്ഷെ അമ്മു വായന തുടർന്നു.. ബാഗിൽ ഏറ്റിക്കൊണ്ടു വന്നിരുന്ന പുസ്തകങ്ങളിൽ നിന്ന് ആ ഡ്രാക്കുളയെയെടുത്തു പുറത്തേക്ക് വച്ചു…ഇന്നലെ പാതി മുറിഞ്ഞ വായന അവൾ അന്നും തുടർന്നു കൊണ്ടേയിരുന്നു… ഒടുവിൽ അതിൽ കണ്ണും തറച്ചിരിപ്പായി…