‘ഇവിടെത്തെ അവസ്ഥ അറിയാവുന്നത് കൊണ്ടു കൂടിയല്ലേ ഞാൻ ഇതീ പറയുന്നേ..
അല്ലേൽ ഭാനു തന്നെ ആലോചിച്ച നോക്ക്, ഈ കരളിന് അസുഖമുള്ള മനുഷ്യന് നീ ഒരു ജോലി പോലുമില്ലാതെ ഇനിയെങ്ങാനെ മരുന്ന് വാങ്ങിക്കൊടുക്കും, നിന്റെ കുഞ്ഞിനെ നീ എങ്ങനെ പഠിപ്പിക്കും, കല്യാണം കഴിപ്പിച്ചയക്കും..??’
‘പക്ഷെ ഇതൊക്കെ അങ്ങനൊരു ചെറിയ കടകൊണ്ട് ചെയ്തു തീർക്കാൻ പറ്റുന്ന കാര്യമാണോ..??’
‘ഭാനു.. ഒരു കോളേജിന്റെ അടുത്ത ഒരു കട കിട്ടുകാന്ന് പറഞ്ഞാ ചില്ലറക്കാര്യമൊന്നുമല്ല..
വിറ്റ്പോവുന്നത് സ്റ്റേഷനറി സാധനങ്ങൾ മാത്രമാണെങ്കി പോലും ഒരു ദിവസം നല്ലൊരു ഭാഗം ലാഭം കിട്ടും..’
‘ഞാൻ ഒന്നുകൂടി ആലോചിക്കട്ടെ ദിവാകരേട്ടാ..’
‘ഭാനുവിന് സമ്മതമാണെങ്കി ഇപ്പം പറ.. ഇപ്പൊ മോൾക്ക് അവധികൂടിയല്ലേ.. ഒരു കൈ സഹായത്തിനു നീ അവളെയും കൂട്ടക്കൂട്ടിക്കോ.. ഒരു അവധി യാത്ര കൂടിയാവുമല്ലോ.. ഞാൻ ഏതായാലും മറ്റന്നാൾ മൈസൂർക്ക് തിരിച്ച പോവും.. അല്ലെങ്കി അവിടത്തേ കൃഷി നശിക്കും.. ഭാനു അപ്പൊ നാളെ തീരുമാനം പറ..’
ഭാനു ഒരു വേള ആലോചനയിലാണ്ടു….
ഭാനുമതിയുടെ വീടിന്റെ തിണ്ണയിൽ അവളുടെ മകൾ അടച്ചുവച്ചിരുന്ന പുസ്തകത്തെ അയാൾ സാകൂതം നോക്കി.. പിന്നെ ദിവാകരേട്ടൻ മഴ ഒന്ന് കുറഞ്ഞപ്പോൾ തലയിൽ കൈചേർത്തു വച്ച പയ്യെ നടവഴിയിലേക്കിറങ്ങി..
മനസ്സിനുള്ളിൽ ആ കൊച്ചു പെണ്ണ് വായിക്കുന്ന പുസ്തകത്തിന്റെ പേര് അയാൾ ഒന്നുകൂടി ആലോചിച്ചു ചിരിച്ചു..
പിന്നെ മനസ്സിൽ പറഞ്ഞു..
‘കഥയിൽ മാത്രമല്ലല്ലോ പിശാചുക്കളുള്ളത്.. ഭൂമിയിലുമില്ലേ..’
*****************
ഭാനുമതി അയാൾ പോയ ശേഷവും ആലോചനയിലായിരുന്നു.. അയാൾ പറഞ്ഞതിൽ ഒരു തെറ്റുമില്ല.. ഒരു കോളേജിനടുത്തു അതും ദിവാകരേട്ടനും അറിയാവുന്ന സ്ഥലമാണെങ്കിൽ പിന്നെന്ത് കുഴപ്പം സംഭവിക്കാന..
ഒടുവിൽ അവൾ ആ തീരുമാനടത്തിലെത്തി ചേർന്നു.. പോവുക തന്നെ .. കൂടെ അമ്മുവിനെയും കൂട്ടി.. അവളെ പറഞ്ഞു സമ്മതിപ്പിക്കാനായിരുന്നു ഏറെ ബുദ്ധിമുട്ട്..
അവധിക്കാലം കളയാൻ പെണ്ണിന് വയ്യ പോലും.. വരുവാണെങ്കി തന്നെ അവൾക്ക് വായിക്കാൻ വേണ്ടി കണ്ണിക്കണ്ട പുസ്തകങ്ങൾ ചുമക്കണമെന്നും.. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ അത് വിട്ടുകൊടുത്തു..