രശ്മി ഫോണിൽ നമ്പർ ഡൈൽ ചെയ്തു …
ഹലോ ജോസഫ് ചേട്ടനാണോ …..
അതെ ആരാ ….
ഞാൻ രശ്മി ….സാറ യുടെ ഫ്രണ്ട …..
ആഹ് …നമ്പർ അറിയതോണ്ടാ ആരാണ് ചോദിച്ചേ ….കുഞ്ഞെവിടെത്തി …
ജോസെഫേട്ട ഞങ്ങൾ ഏറ്റുമാനൂർ എത്തി ഇനി എങ്ങോട്ടാ ….
നേരെ കാഞ്ഞിരമറ്റത്തെ റോഡിലേക്ക് പൊന്നോ …..അവിടെന്നൊരു 5 കിലോമീറ്റർ കഴിയുമ്പോ
വലത്തോട്ട് കുഴിപ്പള്ളി എസ്റ്റേറ്റ് …ബോർഡുണ്ട് ….ഞാൻ അവിടെ കാണും ….
വണ്ടി കാഞ്ഞിരമറ്റo റോഡിലേക്ക് തിരിഞ്ഞു 5 കിലോമീറ്റർ കഴിഞ്ഞു റോഡിൻറെ ഓരത്തു
മെലിഞ്ഞു നീണ്ടു ഒരാൾ …..
ആ പുള്ളിയോട് ചോദിക്കാം …..
ചേട്ടാ …ഈ കുഴിപ്പള്ളി എസ്റ്റേറ്റ് …
ആ നിങ്ങളെ കാത്തല്ലേ ഞാൻ നിക്കണേ ….
അയ്യോ ജോസഫ് ചേട്ടനായിരുന്നോ …
ദേ ഈ കാണുന്ന റോഡ് അങ്ങോട്ട …..ഞാൻ മുൻപേ പോകാം ….സാർ പിറകെ വന്നമതി ….
ശ്രീയോട് അതും പറഞ്ഞു പുള്ളിക്കാരൻ ബൈക്കും എടുത്തു മുൻപേ പോയി ….
ജോസഫ് ചേട്ടനെ അനുഗമിച്ചു അവർ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി …..
ഏതാണ്ട് 4 km പോയിക്കാണും മുഴുവൻ റബർ മരങ്ങൾ മാത്രം …….ഇടത്തോട്ടുള്ള ചെറിയ വഴിയിലേക്ക്
ജോസഫ് ചേട്ടൻ അവരെ ആനയിച്ചു ….ഒരു കുഞ്ഞു വീടിന്റെ മുന്നിൽ അയാൾ വണ്ടി നിർത്തി ..
വന്നാട്ടെ ….അയാൾ അവരെ ക്ഷണിച്ചു ….
ഇതാണെന്റെ വീട് ….അപ്പനപ്പൂപ്പൻ മാരായിട്ടു കുഴിപ്പള്ളിക്കാരുടെ വീട്ടിലെ ജോലിക്കാരാ
ഈ തോട്ടം വാങ്ങിച്ചപ്പോ എനിക്കൊരു വീടും വച്ച് തന്നു ഇതിന്റെ നടത്തിപ്പും അങ്ങ്
ഏൽപ്പിച്ചു …അവരൊന്നും ഇങ്ങോട്ടു വരാരെ ഇല്ല ….200 ഏക്കർ തോട്ടമാ മുഴുവൻ റബർ
ഞാനതിന്റെ വെട്ടും മറ്റും നോക്കുന്നെ ….48 വർഷമായി ഞാനിവിടെ ആയിട്ട് …..
മേരിയെ ……അയാൾ നീട്ടി വിളിച്ചു …..
മുഷിഞ്ഞ നെറ്റിയും വിയർപ്പു പൊടിഞ്ഞ മേനിയും …..അവർ പുഞ്ചിരിയുമായി മുറ്റത്തേക്ക് വന്നു …