അലസമായ ലുങ്കി നേരെയാക്കി അയാൾ ഉമ്മറത്തേക്ക് വന്നു
..അശോകനോ,,,എന്താ അശോകാ കാര്യം..
..ഞാനൊരു കല്യാണ കാര്യം കൊണ്ടു വന്നതാ ഗോവിന്ദേട്ടാ..
.. ഇവിടേക്കോ,,,ആർക്ക്?..
..ഗിരിജക്ക്,,,
എഞ്ചിനീയെറാ ഗൾഫിൽ ആയിരുന്നു ഇപ്പൊ നാട്ടിൽ ലീവിന് വന്നിട്ടുണ്ട്,,,ഇട്ടുമൂടാൻ ഉളള സ്വത്ത് കാരണവന്മാർ ആയിട്ട് തന്നെ ആയിട്ട് ഉണ്ടാക്കി ഇട്ടിട്ടുണ്ട്..
..ഇത്രക്കൊക്കെ സ്വത്ത് ഉണ്ടായിട്ടും രണ്ടാം കെട്ടു കാരിയെ നോക്കേണ്ട കാര്യമെന്താ അശോകാ..
..കാര്യമുണ്ട്,,,
ഗോവിന്ദേട്ടൻ മകളെ ഒന്ന് വിളിക്കോ..
..മ്മ്,,
ഗിരിജേ..
അച്ഛന്റെ വിളികേട്ട് ഗിരിജ ഉമ്മറത്തേക്ക് വന്ന് എത്തി നോക്കി
.. മോള് ഇങ്ങോട്ടൊന്ന് വാ..
അശോകൻ ബാഗ് തുറന്ന് ഒരു ഫോട്ടോ എടുത്ത് ഗിരിജക്ക് നേരെ നീട്ടി
..കുട്ടി ഇയാളെ അറിയോ..
ഗിരിജയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി
ഒരു നാൾ തന്റെ എല്ലാമെല്ലാം ആയിരുന്ന പ്രശാന്ത്,,,
അഹങ്കാരി ആയിരുന്ന തന്റെ വാക്കുകളിൽ വിള്ളൽ വീണ പ്രണയത്തിന്റെ സത്യസന്ധനായ കാമുകൻ
..മ്മ്,,,
അറിയും..
..അവനും അത് തന്നെയാ പറഞ്ഞത് മോൾക്ക് അവനെ അറിയാമെന്ന്..
ഒന്ന് നിറുത്തിയിട്ട് അയാൾ ആ ഫോട്ടോ വാങ്ങി ബാഗിലേക്ക് വെച്ചു
..ദൈവം എല്ലാം വാരിക്കോരി കൊടുത്താലും ചിലതെല്ലാം മറന്നു കളയും,,,ദൈവത്തിന്റെ ആ മറവി ഡോക്ടറിൽ നിന്ന് കേട്ട അവൻ ഭാര്യയോട് ആവുന്നതും പറഞ്ഞു നോക്കി ഒരു കുട്ടിയെ ദത്തെടുക്കാമെന്ന്,,,വല്ലവന്റേം മക്കളെ സ്വന്തമായി കരുതി ജീവിക്കാൻ കഴിയില്ലാന്ന് പറഞ്ഞ് ബന്ധം അവസാനിപ്പിച്ച് അവൾ പോയി..