..വേണ്ട ചേച്ചി,,,ആരോടും ദേഷ്യവും വൈരാഗ്യവും വെച്ചു പുലർത്തണ്ട,,,എനിക്ക് പേടിയാകുന്നു ചേച്ചിയെ ഇങ്ങനെ കാണുമ്പോൾ..
അതു പറഞ്ഞവൾ ഗിരിജയുടെ തോളിലേക്ക് വീണ് കരഞ്ഞു,,,ഗിരിജക്ക് വല്ലാതായി കൊച്ചു കുഞ്ഞിനെപ്പോലെ കരയുന്ന അവളുടെ മുഖമുയർത്തി ഗിരിജ കണ്ണു നീർ തുടച്ചു കൊടുത്തു
..പോട്ടെ സാരമില്ല കരയണ്ട നമുക്ക് നമ്മൾ മാത്രം മതി..
അങ്ങോട്ട് കയറി വന്ന അയാൾക്ക് അവരുടെ സ്നേഹം കണ്ട് മനസ്സ് നിറഞ്ഞു
..അയാൾ പോയോ അച്ഛാ..
ഗിരിജ മുടി വാരിക്കെട്ടി
ഇല്ലെന്ന് തലയാട്ടിയ അച്ഛന്റെ വിഷാദം കണ്ടിട്ടും കാണാത്ത പോലെ ഗിരിജ പുറത്തേക്ക് നടന്നു
അച്ഛൻ അടുത്തേക്ക് വരുന്നത് കണ്ട് അശ്വതി നീങ്ങിയിരുന്നു
..മോളെ,,,
തളർന്ന സ്വരത്തിൽ അച്ഛന്റെ വിളി കേട്ട് അശ്വതി,,,എന്തെ എന്ന അർത്ഥത്തിൽ അയാളെ നോക്കി
..അച്ഛൻ ഇനി എത്ര കാലം എന്ന് വെച്ചാ,,,
ഗിരിജ പറഞ്ഞത് ശരിയാ നീ ചെറുപ്പമല്ലേ നിനക്കും വേണം ഒരു കുടുംബവും കുട്ടികളും എല്ലാം,,,
ഇപ്പൊ അച്ചന്റെ ഏറ്റവും വലിയ ആഗ്രഹാ അത്,,,
എന്റെ മോള് തട്ടിക്കളയരുത്,,, ഗിരിജക്ക് ഒരു ജീവിതം വേണമെങ്കിൽ മോള് സമ്മതിക്കണംവിധവയായ രണ്ട് പെൺമക്കളുള്ള ഒരച്ഛന്റെ അപേക്ഷയാണ്..
അയാൾ അവൾക്കു മുന്നിൽ കൈ കൂപ്പി
..അച്ഛാാാാ,,,,,,,,,,
അവളാ കൈകൾ ചേർത്തു പിടിച്ചു
ഒന്നുമല്ലാത്ത തന്നെ ഈ വലിയ വീട്ടിലേക്ക് വിളിച്ചു കയറ്റിയ മനുഷ്യൻ,,,
മകളെപ്പോലെ സ്നേഹിച്ച അച്ഛൻ,,,
തനിക്ക് വേണ്ടി കൊലയാളിയായ ത്യാഗി,,,
ഇപ്പോൾ കൈകൾ കമ്പികുട്ടന്‍.നെറ്റ്കൂപ്പി തന്റെ മുന്നിൽ കേഴുന്നു,,,
താൻ കാരണം ആ മനസ്സ് വിഷമിച്ചു കൂടാ എന്നവൾക്ക് തോന്നി
..ശരിയച്ചാ,,,ചേച്ചിക്ക് ഒരു ജീവിതം കിട്ടുമെങ്കിൽ അച്ഛൻ ആരെ ചൂണ്ടി കാണിക്കുന്നുവോ അയാളെ കെട്ടാൻ എനിക്ക് സമ്മതമാണ്..
അവളുടെ മുഖത്തെ ദൈന്യത കണ്ട് അയാൾക്ക് വിഷമം തോന്നി ,,,ഈശ്വരന്മാരെ എന്റെ മകൾക്ക് നല്ലത് വരുത്തണെ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു
…………………………………….
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ഗിരിജയുടെ വിവാഹം കഴിഞ്ഞു
ബന്തുക്കൾക്ക് മാത്രമായി ഒരുക്കിയ വിരുന്നിൽ മനോജും ഉണ്ടായിരുന്നു