അവർക്ക് എതിരായിട്ടാണ് ഞാനിരുന്നത്. എന്റെ കർണരേഖക്ക് എതിരായി ചിഞ്ചുവും. ഞാൻ വന്നതിനു ശേഷം അവൾ മുഖമുയർത്തി നോക്കിയിട്ടില്ല. സൗമ്യയുടെ കണക്ക് നോട്ട് എടുത്ത് ഞാൻ വരാഞ്ഞ ദിവസത്തെ ഭാഗം എഴുതിയെടുക്കാൻ തുടങ്ങി. കൂടെയുള്ളവർ ആദ്യം തൊട്ടു പഠിക്കാനും. ഒരു പന്ത്രണ്ടര ആയിക്കാണും നിർത്തിയപ്പോൾ. ഹോസ്റ്റലിൽ ഉള്ളവർ അതാത് ഹോസ്റ്റലിലേക്ക് ഊണ് കഴിക്കാണെന്നും പറഞ്ഞു പോയി. ഞാൻ കഴിക്കാനൊന്നും കൊണ്ടുവന്നില്ലായിരുന്നു. അടുത്തൊരു ചായക്കടയുണ്ട്. അവിടെ കിടിലൻ ബീഫ് വരട്ടിയത് കിട്ടും. അതും മനസ്സിലിട്ടായിരുന്നു ഞാൻ വന്നത്.
ഞാൻ പതുക്കെ വലിയാണ് തുടങ്ങി.
“ഡാ, നീ എങ്ങോട്ടാ? ഞാനും വരുന്നു, എനിക്ക് ഒരു സെറ്റ് നോട്ട്സ് ഫോട്ടോകോപ്പി എടുക്കണം” എന്നും പറഞ്ഞു ചിഞ്ചുവും കൂടെ കൂടി. ക്യാമ്പസ്സിനകത്തു കോർപറേറ്റീവ് സ്റ്റോറിൽ ഫോട്ടോസ്റ്റാറ് എടുത്തു കൊടുക്കും. അങ്ങോട്ട് ഞങ്ങൾ നടന്നു. പകർത്തിയെടുക്കേണ്ട ഭാഗങ്ങൾ കാണിച്ചു കൊടുത്തിട്ട് ചിഞ്ചു ഇറങ്ങി. തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റൊപ്പം എത്തിയിട്ട് അവൾ എന്റെ തോളത്തു തൊണ്ടിയിട് പറഞ്ഞു, “ഡാ നീ എന്റെ കൂടെയെന്ന് സ്റ്റാഫ് റൂം വരെ വാ. എന്റെ പഴയ അസ്സൈൻമെന്റ് സാർ ഇന്നലെ തരാമെന്ന് പറഞ്ഞതാ. അതൊന്നു എടുക്കണം”. “അതിനു ഇന്ന് ശനിയാഴ്ച അല്ലെ?”. “എങ്ങാനും ടീച്ചേർസ് ആരേലും വന്നാലോ?”. “എന്നാ പോയി നോക്കാം”. ഞങ്ങൾ ഞങ്ങടെ ഡിപ്പാർട്മെന്റിലോട്ടു നടന്നു.
ഒറ്റക്കുഞ്ഞില്ലാർന്നു സ്റ്റാഫ് റൂമിൽ. വെറുതെ നടന്നു വന്നു. “നമ്മുക്ക് HODയുടെ റൂമിൽ പോയി നോക്കാം. അങേരു വന്നിട്ടുണ്ടേൽ ചാവി ചോദിക്കാം” എന്നും പറഞ്ഞു എന്നെയും വലിച്ചോണ്ട് അവൾ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക് നടന്നു. HODയുടെ മുറിക്കെതിർവശം ഒരു ചെറിയ റൂമുണ്ടായിരുന്നു. പഴയ കസേരകളും, വല്ല സെമിനാറോ മറ്റോ ഉണ്ടാവുമ്പോൾ ഉപയോഗിക്കുന്ന മൈക്ക് സെറ്റും മറ്റും. അവിടെത്തിയപ്പോൾ HODയുടെ മുറി പൂട്ടിക്കിടക്കുന്ന. നിരാശ മുഖത്തിൽ വരുത്തി അവളെന്നെ നോക്കി. “ഛെ, അങേര് വന്നില്ലല്ലോ. വന്നായിരുന്നേൽ താക്കോലെങ്കിലും വേടിക്കാമായിരുന്നു. കൂടാതെ ചിലരുടെയൊക്കെ ഒളിഞ്ഞുനോട്ടവും പറഞ്ഞു കൊടുക്കാമായിരുന്നു”, എന്നെ നോക്കികൊണ്ട് അവൾ പറഞ്ഞു. ഒരു ഹൃദ്രോഗി ആയിരുന്നേൽ ഞാനൊപ്പം അവിടെ വെച്ചു സ്പോട്ടിൽ ഹാർട്ടറ്റാക്ക് വന്നു മരിച്ചേനെ. അത്രയ്ക്ക് വേഗത്തിൽ എന്നെ ചങ്കിടിക്കാൻ തുടങ്ങി. വിയർക്കാനും. “അത്, ഞാൻ…നീ അങ്ങനൊന്നും” എന്നൊക്കെ പറഞ്ഞൊപ്പിക്കുന്നതിനു മുൻപേ അവളെന്നെ തള്ളി ആ കുടുസ്സു മുറിയിലാക്കി,